ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍; ചിരവൈരികളുടെ സൂപ്പര്‍ പോരാട്ടം ഓഗസ്തില്‍
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലൂടെ ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടാനിറങ്ങുന്നു. ഓഗസ്ത് 27 ന് ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഓഗസ്ത് 28 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുക. ടൂര്‍ണമെന്റിന്റെ അന്തിമ മത്സരക്രമം പുറത്തുവിട്ടിട്ടില്ല. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ കൂടാതെ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളും ടൂര്‍ണമെന്റിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ യുഎഇ, നേപ്പാള്‍, ഒമാന്‍, ഹോങ്കോങ് ടീമുകള്‍ പ്ലേ ഓഫ് കളിച്ച് ഇവയില്‍ നിന്നും രണ്ട് ടീമുകളും ഏഷ്യാ കപ്പിനെത്തും. സപ്തംബര്‍ 11 നാണ് ഫൈനല്‍ നടക്കുക.
ഹൈലൈറ്റ്:
- ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലൂടെ വീണ്ടും ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം
- ശ്രീലങ്കയില്‍ ഓഗസ്ത് 28ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയേക്കും
- ഇന്ത്യയും പാകിസ്ഥാനും ഒടുവില്‍ നേര്‍ക്കുനേര്‍ വന്നത് ലോകകപ്പില്‍
ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നതായി റിപ്പോര്‍ട്ട്. ഓഗസ്തില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാകും ഇരു ടീമുകളും ഏറ്റുമുട്ടുക. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ മത്സരത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടില്ല. ലോകകപ്പ് തോല്‍വിയിലെ മത്സരത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നുചേരുന്നത്. ഓഗസ്ത് 27 ന് ശ്രീലങ്കയിലാണ് ഏഷ്യാ കപ്പിന് തുടക്കമാകുന്നത്. ഓഗസ്ത് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നേക്കും. ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടിട്ടില്ല. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റിന് നേരിട്ട് എത്തിയത്. യുഎഇ, നേപ്പാള്‍, ഒമാന്‍, ഹോങ്കോങ് ടീമുകള്‍ പ്ലേ ഓഫ് കളിച്ച് രണ്ട് ടീമുകളും ഏഷ്യാ കപ്പിനെത്തും.
Also Read : INDvENG: ആദ്യ ടി20 ഇന്ന്, സഞ്ജു കളിക്കുമോ? ഇന്ത്യയുടെ സാധ്യത ഇലവൻ പരിശോധിക്കാം...
ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഒടുവില്‍ നടന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുകയായിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്റിന്റെ ശ്രദ്ധാകേന്ദ്രം. രാഷ്ട്രീയ കാരണങ്ങളാല്‍ ദ്വിരാഷ്ട്ര പരമ്പര കളിക്കാത്തതിനാല്‍ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ പാക് പോരാട്ടം നടക്കുന്നത്. അതുകൊണ്ടുതന്നെ ഓഗസ്തില്‍ നടക്കുന്ന മത്സരത്തിന് വലിയ രീതിയിലുള്ള ശ്രദ്ധ ലഭിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നതെങ്കിലും ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ടൂര്‍ണമെന്റിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീലങ്കയാണ് ടൂര്‍ണമെന്റിന്റെ സമയക്രമം പുറത്തുവിടുക. അടുത്തദിവസം തന്നെ കളികളുടെ ഫിക്‌സ്ചര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് പുറത്തിറക്കും.
ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് ആകയാല്‍ ടി20 ലോകകപ്പിനായുള്ള വലിയ ഒരുക്കമായാണ് ഏഷ്യാ കപ്പിനെ ടീമുകള്‍ കാണുക. ലോകകപ്പ് ടീമില്‍ ഇടംനേടുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ക്കും ടൂര്‍ണമെന്റ് നിര്‍ണായകമാകും. രണ്ടാം തവണയാണ് ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റില്‍ നടത്തുന്നത്. സപ്തംബര്‍ 11 നാകും ഫൈനലെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. ലോകകപ്പിനായുള്ള ഒരുക്കമായതിനാല്‍ എല്ലാ ടീമുകളും മുന്‍നിര കളിക്കാരെ ടൂര്‍ണമെന്റില്‍ കളിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Also Read : INDvENG: ആദ്യ ടി20 ഇന്ന്, സഞ്ജു കളിക്കുമോ? ഇന്ത്യയുടെ സാധ്യത ഇലവൻ പരിശോധിക്കാം...
ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഒടുവില്‍ നടന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുകയായിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്റിന്റെ ശ്രദ്ധാകേന്ദ്രം. രാഷ്ട്രീയ കാരണങ്ങളാല്‍ ദ്വിരാഷ്ട്ര പരമ്പര കളിക്കാത്തതിനാല്‍ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ പാക് പോരാട്ടം നടക്കുന്നത്. അതുകൊണ്ടുതന്നെ ഓഗസ്തില്‍ നടക്കുന്ന മത്സരത്തിന് വലിയ രീതിയിലുള്ള ശ്രദ്ധ ലഭിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നതെങ്കിലും ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ടൂര്‍ണമെന്റിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീലങ്കയാണ് ടൂര്‍ണമെന്റിന്റെ സമയക്രമം പുറത്തുവിടുക. അടുത്തദിവസം തന്നെ കളികളുടെ ഫിക്‌സ്ചര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് പുറത്തിറക്കും.
ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് ആകയാല്‍ ടി20 ലോകകപ്പിനായുള്ള വലിയ ഒരുക്കമായാണ് ഏഷ്യാ കപ്പിനെ ടീമുകള്‍ കാണുക. ലോകകപ്പ് ടീമില്‍ ഇടംനേടുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ക്കും ടൂര്‍ണമെന്റ് നിര്‍ണായകമാകും. രണ്ടാം തവണയാണ് ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റില്‍ നടത്തുന്നത്. സപ്തംബര്‍ 11 നാകും ഫൈനലെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. ലോകകപ്പിനായുള്ള ഒരുക്കമായതിനാല്‍ എല്ലാ ടീമുകളും മുന്‍നിര കളിക്കാരെ ടൂര്‍ണമെന്റില്‍ കളിപ്പിക്കുമെന്നാണ് പ്രതീക്ഷ.