വെടിക്കെട്ട് സെഞ്ചുറി നേടി കിംഗ് കോഹ്ലി, രണ്ടര വർഷത്തെ കാത്തിരിപ്പിന് അവസാനം
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. രണ്ടരവർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ശതകം. 61 പന്തിൽ 122 റൺസെടുത്ത കോഹ്ലി മത്സരത്തിൽ പുറത്താകാതെ നിന്നു.
Samayam Malayalam 8 Sept 2022, 10:20 pm
ഹൈലൈറ്റ്:
- അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി വിരാട് കോഹ്ലി
- കോഹ്ലി കളിയിൽ നേടിയത് 61 പന്തിൽ 122 റൺസ്
- ഇത് അന്താരാഷ്ട്ര ടി20യിൽ താരത്തിന്റെ ആദ്യ സെഞ്ചുറി
India Vs Afghanistan Live Score Card : ആയിരത്തിലധികം ദിവസങ്ങളുടേയും, നീണ്ട 84 അന്താരാഷ്ട്ര ഇന്നിംഗ്സുകളുടേയും കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകം മുഴുവൻ കാത്തിരുന്ന അന്താരാഷ്ട്ര സെഞ്ചുറി സ്കോർ ചെയ്ത് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് കോഹ്ലിയുടെ അഴിഞ്ഞാട്ടം കണ്ടത്. അഫ്ഗാനിസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച കോഹ്ലി 61 പന്തിൽ 122 റൺസുമായി മത്സരത്തിൽ പുറത്താകാതെ നിന്നു. തന്റെ പ്രൈം ഫോമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ന് കോഹ്ലിയിൽ നിന്നുണ്ടായത്.
രോഹിത് ശർമ്മ വിശ്രമമെടുത്ത് മാറി നിന്നതിനാൽ അഫ്ഗാനെതിരെ ഓപ്പണിംഗിനിറങ്ങാനുള്ള നിയോഗമായിരുന്നു കോഹ്ലിയുടേത്. കെ എൽ രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോഹ്ലി തുടക്കം തന്നെ മികച്ച ഷോട്ടുകൾ പായിച്ച് താൻ ഫോമിലാണെന്ന് വ്യക്തമാക്കി. ക്രീസിൽ കൂടുതൽ സമയം ചിലവഴിച്ചതോടെ തന്റെ ഏറ്റവും മികച്ച ഷോട്ടുകളെല്ലാം താരം പുറത്തെടുത്തു. അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച ബോളറായ റാഷിദ് ഖാനെയും വെറുതെ വിടാതിരുന്ന കോഹ്ലി നേരിട്ട ബോളർമാർക്കെതിരെയെല്ലാം ആധിപത്യം പുലർത്തി.
ഇതിനിടെ സഹ ഓപ്പണറായ രാഹുൽ പുറത്തായെങ്കിലും അതൊന്നും കോഹ്ലിയുടെ ബാറ്റിംഗിനെ ബാധിച്ചില്ല. അനായാസം ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയ കോഹ്ലി തന്റെ പഴയകാല ഫോമിനെ ഓർമ്മിപ്പിച്ചു. താരത്തിന്റെ പ്രൈം ഫോമിനെ അനുസ്മരിപ്പിക്കുന്ന പല ഷോട്ടുകളും ദുബായിൽ ആരാധകർ കണ്ടു. ഇന്ത്യൻ ഇന്നിംഗ്സിന്റെ പത്തൊൻപതാം ഓവറിൽ ക്രിക്കറ്റ് ലോകം വർഷങ്ങളായി കാത്തിരിക്കുന്ന കോഹ്ലിയുടെ ആ സെഞ്ചുറി പിറന്നു. ഫരീദ് അഹമ്മദിന്റെ പന്ത് സിക്സറിന് പായിച്ചായിരുന്നു ആയിരത്തിന് മുകളിൽ ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം കോഹ്ലിയുടെ സെഞ്ചുറി പിറന്നത്. വെറും 53 പന്തുകളിൽ നിന്നായിരുന്നു ഈ ശതകം. അന്താരാഷ്ട്ര ടി20യിൽ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.
സെഞ്ചുറി നേടിയതിന് ശേഷം കോഹ്ലി കൂടുതൽ അപകടകാരിയായി. പിന്നീടുള്ള 8 പന്തുകളിൽ 22 റൺസാണ് താരം അടിച്ചെടുത്തത്. ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 61 പന്തുകളിൽ 12 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 122 റൺസ് നേടി കോഹ്ലി പുറത്താകാതെ നിന്നു. എന്തായാലും ടി20 ലോകകപ്പ് അടുത്തെത്തി നിൽക്കെ കോഹ്ലി ഇതു പോലെ മാരക ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.
അതേ സമയം അഫ്ഗാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 212/2 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. സെഞ്ചുറി നേടിയ കോഹ്ലിക്ക് പുറമേ, 41 പന്തിൽ 62 റൺസ് നേടിയ കെ എൽ രാഹുലും ഇന്ത്യക്കായി തിളങ്ങി. സൂര്യകുമാർ യാദവ് 6 റൺസിൽ പുറത്തായപ്പോൾ, ഋഷഭ് പന്ത് 20 റൺസെടുത്ത് പുറത്താകാതെ നിന്നു.
രോഹിത് ശർമ്മ വിശ്രമമെടുത്ത് മാറി നിന്നതിനാൽ അഫ്ഗാനെതിരെ ഓപ്പണിംഗിനിറങ്ങാനുള്ള നിയോഗമായിരുന്നു കോഹ്ലിയുടേത്. കെ എൽ രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കോഹ്ലി തുടക്കം തന്നെ മികച്ച ഷോട്ടുകൾ പായിച്ച് താൻ ഫോമിലാണെന്ന് വ്യക്തമാക്കി. ക്രീസിൽ കൂടുതൽ സമയം ചിലവഴിച്ചതോടെ തന്റെ ഏറ്റവും മികച്ച ഷോട്ടുകളെല്ലാം താരം പുറത്തെടുത്തു. അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച ബോളറായ റാഷിദ് ഖാനെയും വെറുതെ വിടാതിരുന്ന കോഹ്ലി നേരിട്ട ബോളർമാർക്കെതിരെയെല്ലാം ആധിപത്യം പുലർത്തി.
ഇതിനിടെ സഹ ഓപ്പണറായ രാഹുൽ പുറത്തായെങ്കിലും അതൊന്നും കോഹ്ലിയുടെ ബാറ്റിംഗിനെ ബാധിച്ചില്ല. അനായാസം ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയ കോഹ്ലി തന്റെ പഴയകാല ഫോമിനെ ഓർമ്മിപ്പിച്ചു. താരത്തിന്റെ പ്രൈം ഫോമിനെ അനുസ്മരിപ്പിക്കുന്ന പല ഷോട്ടുകളും ദുബായിൽ ആരാധകർ കണ്ടു. ഇന്ത്യൻ ഇന്നിംഗ്സിന്റെ പത്തൊൻപതാം ഓവറിൽ ക്രിക്കറ്റ് ലോകം വർഷങ്ങളായി കാത്തിരിക്കുന്ന കോഹ്ലിയുടെ ആ സെഞ്ചുറി പിറന്നു. ഫരീദ് അഹമ്മദിന്റെ പന്ത് സിക്സറിന് പായിച്ചായിരുന്നു ആയിരത്തിന് മുകളിൽ ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം കോഹ്ലിയുടെ സെഞ്ചുറി പിറന്നത്. വെറും 53 പന്തുകളിൽ നിന്നായിരുന്നു ഈ ശതകം. അന്താരാഷ്ട്ര ടി20യിൽ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.
സെഞ്ചുറി നേടിയതിന് ശേഷം കോഹ്ലി കൂടുതൽ അപകടകാരിയായി. പിന്നീടുള്ള 8 പന്തുകളിൽ 22 റൺസാണ് താരം അടിച്ചെടുത്തത്. ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 61 പന്തുകളിൽ 12 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 122 റൺസ് നേടി കോഹ്ലി പുറത്താകാതെ നിന്നു. എന്തായാലും ടി20 ലോകകപ്പ് അടുത്തെത്തി നിൽക്കെ കോഹ്ലി ഇതു പോലെ മാരക ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.
അതേ സമയം അഫ്ഗാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 212/2 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. സെഞ്ചുറി നേടിയ കോഹ്ലിക്ക് പുറമേ, 41 പന്തിൽ 62 റൺസ് നേടിയ കെ എൽ രാഹുലും ഇന്ത്യക്കായി തിളങ്ങി. സൂര്യകുമാർ യാദവ് 6 റൺസിൽ പുറത്തായപ്പോൾ, ഋഷഭ് പന്ത് 20 റൺസെടുത്ത് പുറത്താകാതെ നിന്നു.