വിശാഖപട്ടണം: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ജഗൻ മോഹൻ റെഡ്ഢിക്കെതിരെ കഴിഞ്ഞ ദിവസം വിശാഖപട്ടണം എയർപോർട്ടിൽ വെച്ച് ആക്രമണമുണ്ടായിരുന്നു. വിഎെപി ലോഞ്ചിൽ വിശ്രമിക്കുന്ന ജഗനെ ഒരു കാൻറീൻ ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ജഗന് നേരെ ആക്രമണം ഉണ്ടായതോടെ ഇതേസമയം എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമും അവിടെ കുടുങ്ങി. സമയം തെലുഗുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിന് ശേഷം മടങ്ങുകയായിരുന്നു കോഹ‍്‍ലിയും സംഘവും. ഇന്നലെ ഉച്ചക്കായിരുന്നു ജഗനെതിരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് ശേഷം എയർപോർട്ടിലെ സുരക്ഷാ സംവിധാനം ശക്തമാക്കി. രണ്ട് ബസ്സുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം എയർപോർട്ടിലെത്തിയത്. സുരക്ഷാപ്രശ്നം കാരണം ടീമിനെ എയർപോർട്ടിന് പുറത്ത് തടഞ്ഞു. മൂന്നാം മത്സരത്തിന് പൂനെയിലേക്ക് പോകാനായി എത്തിയതായിരുന്നു ടീം അംഗങ്ങൾ.
സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞതോടെ കോഹ‍്‍ലിക്കും സംഘത്തിനും കുറച്ച് നേരം പുറത്ത് കാത്ത് നിൽക്കേണ്ടി വന്നു. എയർപോർട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ടീം പൂനെയിലേക്ക് തിരിച്ചത്.
വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിന് ശേഷം മടങ്ങുകയായിരുന്നു കോഹ‍്‍ലിയും സംഘവും. ഇന്നലെ ഉച്ചക്കായിരുന്നു ജഗനെതിരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് ശേഷം എയർപോർട്ടിലെ സുരക്ഷാ സംവിധാനം ശക്തമാക്കി. രണ്ട് ബസ്സുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം എയർപോർട്ടിലെത്തിയത്. സുരക്ഷാപ്രശ്നം കാരണം ടീമിനെ എയർപോർട്ടിന് പുറത്ത് തടഞ്ഞു. മൂന്നാം മത്സരത്തിന് പൂനെയിലേക്ക് പോകാനായി എത്തിയതായിരുന്നു ടീം അംഗങ്ങൾ.
സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞതോടെ കോഹ‍്‍ലിക്കും സംഘത്തിനും കുറച്ച് നേരം പുറത്ത് കാത്ത് നിൽക്കേണ്ടി വന്നു. എയർപോർട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് ടീം പൂനെയിലേക്ക് തിരിച്ചത്.