ന്യൂ സൗത്ത് വെയിൽസിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അഞ്ച് വർഷം മുമ്പ് ഒരു നവംബർ 25നാണ് ഫിൽ ഹ്യൂസ് എന്ന ക്രിക്കറ്റിലെ പോരാളി തളർന്നിരുന്ന് പോയത്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തിനിടെ തലയ്ക്ക് ബൗൺസർ കൊണ്ട് പരിക്കേറ്റ താരത്തിന് പിന്നീട് ക്രിക്കറ്റ് ലോകത്തേക്കും ജീവിതത്തിലേക്കും തിരിച്ചുവരാനായില്ല. കായിക ലോകത്തെ കണ്ണീരോർമ്മയായി ഹ്യൂസ് വിടവാങ്ങിയത് നവംബർ 27നാണ്. തലയ്ക്ക് പന്ത് കൊണ്ടതിന് ശേഷമുണ്ടായ ബ്രെയിൻ ഹെമിറേജായിരുന്നു ഹ്യൂസിൻെറ മരണത്തിന് കാരണമായത്. കളിക്കുമ്പോൾ ഹ്യൂസ് ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഇടതുചെവിക്ക് താഴെ ഹെൽമറ്റില്ലാത്ത ഇടത്താണ് പന്ത് കൊണ്ടത്. രണ്ട് ദിവസത്തോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്നതിന് ശേഷമാണ് ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്.
Also Read: ICC Test Rankings: ഒന്നാം റാങ്കിൽ കോലിയും സ്മിത്തും തമ്മിൽ ഇനി നേരിയ വ്യത്യാസം; ബാറ്റ്സ്മാൻമാരുടെ ആദ്യപത്തിൽ ഇന്ത്യയിൽ നിന്ന് നാലാമനും എത്തി!!
ഓസ്ട്രേലിയയുടെ ദേശീയ ടീമിൽ ഏറെ പ്രതീക്ഷ നൽകിയ കളിക്കാരിൽ ഒരാളായിരുന്നു ഹ്യൂസ്. ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്ന താരം ഓസ്ട്രേലിയക്കായി 25 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ രണ്ട് സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഏറെക്കാലം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും സജീവമായിരുന്നു.
ഹ്യൂസിൻെറ ഓർമകൾ ക്രിക്കറ്റ് ലോകത്തെ എന്നും കണ്ണീരിലാഴ്ത്തുന്നതാണ്. ക്രിക്കറ്റ് താരങ്ങൾ ടെസ്റ്റിൽ നെക്ക് ഗാർഡ് ഉപയോഗിച്ച് കളിക്കാൻ ഇറങ്ങിത്തുടങ്ങിയത് ഹ്യൂസിൻെറ മരണശേഷമാണ്. താരത്തിൻെറ ഓർമദിവസത്തിൽ ഹ്യൂസിന് പ്രണാമം അർപ്പിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ലോകം.
Also Read: ICC Test Rankings: ഒന്നാം റാങ്കിൽ കോലിയും സ്മിത്തും തമ്മിൽ ഇനി നേരിയ വ്യത്യാസം; ബാറ്റ്സ്മാൻമാരുടെ ആദ്യപത്തിൽ ഇന്ത്യയിൽ നിന്ന് നാലാമനും എത്തി!!
ഓസ്ട്രേലിയയുടെ ദേശീയ ടീമിൽ ഏറെ പ്രതീക്ഷ നൽകിയ കളിക്കാരിൽ ഒരാളായിരുന്നു ഹ്യൂസ്. ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്ന താരം ഓസ്ട്രേലിയക്കായി 25 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ രണ്ട് സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഏറെക്കാലം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും സജീവമായിരുന്നു.
ഹ്യൂസിൻെറ ഓർമകൾ ക്രിക്കറ്റ് ലോകത്തെ എന്നും കണ്ണീരിലാഴ്ത്തുന്നതാണ്. ക്രിക്കറ്റ് താരങ്ങൾ ടെസ്റ്റിൽ നെക്ക് ഗാർഡ് ഉപയോഗിച്ച് കളിക്കാൻ ഇറങ്ങിത്തുടങ്ങിയത് ഹ്യൂസിൻെറ മരണശേഷമാണ്. താരത്തിൻെറ ഓർമദിവസത്തിൽ ഹ്യൂസിന് പ്രണാമം അർപ്പിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ലോകം.