ഓക്ക‍്‍ലൻറ്: ട്വൻറി20 ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് പിന്തുടർന്ന് വിജയം നേടി ഓസ്ട്രേലിയ. ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻറിൻെറ 243 റൺസ് പിന്തുടർന്നാണ് ഓസ്‍ട്രേലിയ വിജയം നേടിയത്. ദക്ഷിണാഫ്രിക്കയുടെ 236 റൺസ് പിന്തുടർന്ന് വിജയം നേടിയ വെസ്റ്റ് ഇൻഡീസിൻെറ റെക്കോർഡാണ് ഓസ്ട്രേലിയ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻറ് മാർട്ടിൻ ഗപ്‍ടിലിൻെറ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. കോളിൻ മുൺറോ 33 പന്തിൽ 76 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസീസ് അതേ നാണയത്തിൽ തിരിച്ചടിച്ചു.
ഡേവിഡ് വാർണർ (59), ഡി ആർസി ഷോർട്ട് (76), ആരോൺ ഫിഞ്ച് (36), മാക‍്‍സ്‍വെൽ (31) എന്നിവരുടെ മിന്നുന്ന ബാറ്റിങ് പ്രകടനം ഓസീസിനെ വിജയത്തിലെത്തിച്ചു. 18.5 ഓവറിൽ ലക്ഷ്യം മറി കടന്ന ഓസ്ട്രേലിയ 5 വിക്കറ്റ് വിജയമാണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻറ് മാർട്ടിൻ ഗപ്‍ടിലിൻെറ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. കോളിൻ മുൺറോ 33 പന്തിൽ 76 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസീസ് അതേ നാണയത്തിൽ തിരിച്ചടിച്ചു.
ഡേവിഡ് വാർണർ (59), ഡി ആർസി ഷോർട്ട് (76), ആരോൺ ഫിഞ്ച് (36), മാക‍്‍സ്‍വെൽ (31) എന്നിവരുടെ മിന്നുന്ന ബാറ്റിങ് പ്രകടനം ഓസീസിനെ വിജയത്തിലെത്തിച്ചു. 18.5 ഓവറിൽ ലക്ഷ്യം മറി കടന്ന ഓസ്ട്രേലിയ 5 വിക്കറ്റ് വിജയമാണ് നേടിയത്.