ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. സ്വന്തം നാട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾ വിജയിച്ചതിൻെറ സന്തോഷത്തിലാണ് കോഹ‍്‍ലിയും കൂട്ടരും. ബാറ്റ്സ്മാൻമാർ മികച്ച ഫോമിലാണെന്നുള്ളത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നു.
ഇന്ത്യൻ താരങ്ങളെ മെരുക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഓസ്ട്രേലിയ. ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയെ നേരിടുകയെന്നത് ഓസീസ് ബോളർമാർക്ക് അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നാൽ കോഹ‍്‍ലിയേക്കാൾ അവർ ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെയാണ്.
ഇന്ത്യൻ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആയി അവർ കണക്കാക്കുന്നത് രോഹിത് ശർമ്മയെയാണ്. ഷാർപ്പ് ഇൻസ്വിങ്ങറിലൂടെ രോഹിതിനെ വിക്കറ്റിന് മുന്നിൽ കുരുക്കാനാണ് ഓസീസ് ബോളർമാരുടെ ഒരു പദ്ധതി. ഷോർട്ട് ബോളിലൂടെയും രോഹിതിനെ വീഴ്ത്താമെന്ന് അവർ പ്രതീക്ഷിക്കുന്നു.
വിൻഡീസിനെതിരായ പരമ്പരയിൽ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച രോഹിത് ഓസീസ് മണ്ണിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്.
ഇന്ത്യൻ താരങ്ങളെ മെരുക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഓസ്ട്രേലിയ. ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയെ നേരിടുകയെന്നത് ഓസീസ് ബോളർമാർക്ക് അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നാൽ കോഹ‍്‍ലിയേക്കാൾ അവർ ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെയാണ്.
ഇന്ത്യൻ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആയി അവർ കണക്കാക്കുന്നത് രോഹിത് ശർമ്മയെയാണ്. ഷാർപ്പ് ഇൻസ്വിങ്ങറിലൂടെ രോഹിതിനെ വിക്കറ്റിന് മുന്നിൽ കുരുക്കാനാണ് ഓസീസ് ബോളർമാരുടെ ഒരു പദ്ധതി. ഷോർട്ട് ബോളിലൂടെയും രോഹിതിനെ വീഴ്ത്താമെന്ന് അവർ പ്രതീക്ഷിക്കുന്നു.
വിൻഡീസിനെതിരായ പരമ്പരയിൽ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച രോഹിത് ഓസീസ് മണ്ണിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ്.