തിരുവനന്തപുരം: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. നവജാത ശിശുക്കളിൽ കേൾവി ശക്തി പരിശോധിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് കോക്ലിയറിന്റെ ഗ്ലോബൽ അംബാസഡർ കൂടിയായ അദ്ദേഹം മെഡിക്കൽ കോളേജിലെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോളേജിലെത്തിയ ബ്രെറ്റ് ലീ യെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആവേശോജ്വലമായ സ്വീകരണമാണ് ബ്രെറ്റ് ലീയ്ക്ക് നൽകിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുമായി സംവാദവും നടത്തി.
തുടർന്ന് കോളേജ് ക്രിക്കറ്റ് ടീം അംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം തയ്യാറായി. സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീലിനൊപ്പമാണ് ബ്രെറ്റ് ലീ മെഡിക്കൽ കോളേജിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയും നേരത്തെ ബ്രെറ്റ് ലീ സന്ദർശിച്ചിരുന്നു .
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോളേജിലെത്തിയ ബ്രെറ്റ് ലീ യെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആവേശോജ്വലമായ സ്വീകരണമാണ് ബ്രെറ്റ് ലീയ്ക്ക് നൽകിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുമായി സംവാദവും നടത്തി.
തുടർന്ന് കോളേജ് ക്രിക്കറ്റ് ടീം അംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം തയ്യാറായി. സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീലിനൊപ്പമാണ് ബ്രെറ്റ് ലീ മെഡിക്കൽ കോളേജിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയും നേരത്തെ ബ്രെറ്റ് ലീ സന്ദർശിച്ചിരുന്നു .