കൊളംബോ: നിധാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം വൻ വിവാദത്തിലേക്ക്. മത്സരത്തിൽ ലങ്കയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ഫൈനലിൽ കടന്നിരുന്നു. എന്നാൽ ബംഗ്ലാദേശ് വിജയത്തിന് തൊട്ടുപിന്നാലെ ടീമിൻെറ ഡ്രസ്സിങ് റൂമിൻെറ വാതിൽ
അജ്ഞാതർ തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് മാച്ച് റഫറി ക്രിസ് ബോർഡ് അന്വേഷണം തുടങ്ങി. മത്സരത്തിനിടെ ബംഗ്ലാദേശ് താരങ്ങളും ലങ്കൻ താരങ്ങളും തമ്മിൽ വാക് പോര് നടന്നിരുന്നു. ബംഗ്ലാദേശ് താരം നൂറുൽ ഹസനും ലങ്കൻ താരം തിസര പെരേരയും തമ്മിൽ ഫീൽഡിൽ വാക് തർക്കത്തിൽ ഏർപ്പെട്ടു.
ബംഗ്ലാദേശ് ക്യാപ്റ്റൻ സാക്കിബ് അൽ ഹസൻ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ബംഗ്ലാദേശ് ടീം വിജയം ആഘോഷിക്കുന്നതിനിടെ ലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് ബംഗ്ലാദേശ് താരങ്ങളുമായി കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.
ലങ്കയുടെ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഒരു പന്ത് ബാക്കി നിൽക്കെയാണ് വിജയിച്ചത്. പരമ്പരയിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യമത്സരത്തിലും ബംഗ്ലാദേശിനായിരുന്നു വിജയം.
അജ്ഞാതർ തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് മാച്ച് റഫറി ക്രിസ് ബോർഡ് അന്വേഷണം തുടങ്ങി. മത്സരത്തിനിടെ ബംഗ്ലാദേശ് താരങ്ങളും ലങ്കൻ താരങ്ങളും തമ്മിൽ വാക് പോര് നടന്നിരുന്നു. ബംഗ്ലാദേശ് താരം നൂറുൽ ഹസനും ലങ്കൻ താരം തിസര പെരേരയും തമ്മിൽ ഫീൽഡിൽ വാക് തർക്കത്തിൽ ഏർപ്പെട്ടു.
ബംഗ്ലാദേശ് ക്യാപ്റ്റൻ സാക്കിബ് അൽ ഹസൻ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ബംഗ്ലാദേശ് ടീം വിജയം ആഘോഷിക്കുന്നതിനിടെ ലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് ബംഗ്ലാദേശ് താരങ്ങളുമായി കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.
ലങ്കയുടെ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഒരു പന്ത് ബാക്കി നിൽക്കെയാണ് വിജയിച്ചത്. പരമ്പരയിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യമത്സരത്തിലും ബംഗ്ലാദേശിനായിരുന്നു വിജയം.