ആപ്പ്ജില്ല

ശ്രീലങ്ക, ബംഗ്ലാദേശ് കളിക്കാര്‍ക്ക് പണി വരുന്നു, ഐപിഎല്ലില്‍ നിന്നും വിലക്കിയേക്കും

ഐപിഎല്ലിനിടെ (IPL 2023) കളിക്കാരുടെ ലഭ്യതയെക്കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നതോടെ ശ്രീലങ്ക ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബിസിസിഐ (BCCI).

guest Rajesh-M-C | Lipi | 28 Mar 2023, 12:46 am

ഹൈലൈറ്റ്:

  • ഐപിഎല്ലിനിടെ അന്താരാഷ്ട്ര മത്സരവുമായി ബംഗ്ലാദേശ്
  • ശ്രീലങ്കന്‍ കളിക്കാര്‍ ആദ്യ ആഴ്ച കളിക്കാന്‍ എത്തില്ല
  • ഐപിഎല്‍ ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam വനിന്ദു ഹസരംഗ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2023) 16-ാമത് എഡിഷന്‍ മാര്‍ച്ച് 31-ന് ആരംഭിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് വീണ്ടും ആരംഭിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഫ്രാഞ്ചൈസികള്‍ക്ക് ആശങ്കയുണ്ട്. വിവിധ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളും കളിക്കാരുടെ പരിക്കും ടീമുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു.
കളിക്കാരുടെ ലഭ്യതക്കുറവിനെ തുടര്‍ന്ന് ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്നത് പരിമിതപ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ കളിക്കാര്‍ ഇത്തവണ ഐപിഎല്ലിലെ മുഴുവന്‍ ഷെഡ്യൂളിലും ലഭ്യമല്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കളിക്കാരെ വിട്ടുനല്‍കാന്‍ ഇവര്‍ വിസമ്മതിക്കുകയാണ്.
പത്ത് വർഷത്തിനുശേഷം ശ്രീശാന്ത് ഐപിഎല്ലിൽ തിരിച്ചെത്തുന്നു
എല്ലാ ഐപിഎല്‍ സീസണുകളിലും ബംഗ്ലാദേശിന് അന്താരാഷ്ട്ര മത്സരങ്ങള്‍ വരുന്നു. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പില്‍, ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan), ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ ഏപ്രില്‍ 9 മുതല്‍ മെയ് 5 വരെയും വീണ്ടും മെയ് 15 മുതലും മാത്രമേ ലഭ്യമാകൂ. ടൂര്‍ണമെന്റിന്റെ പകുതി മത്സരങ്ങളില്‍ മാത്രം ഈ കളിക്കാരെ ലഭിക്കുന്നതില്‍ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ കളിക്കാര്‍ ദേശീയ കളിയിലായിരിക്കുമ്പോള്‍ ഐപിഎല്ലിന് ലഭ്യമല്ലെന്ന് ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസന്‍ പാപോണ്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
മുംബൈയും, ചെന്നൈയുമല്ല, അക്കാര്യത്തിൽ മികച്ചത് ആർസിബിയെന്ന് സഞ്ജയ് മഞ്ജരേക്കർമറുവശത്ത്, ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദേശീയ ടീമിനൊപ്പമുള്ളതിനാല്‍ വാനിന്ദു ഹസരംഗ (Wanindu Hasaranga), മതീശ പതിരണ, ഭാനുക രാജപക്സെ, മഹീഷ് തീക്ഷണ (Maheesh Theekshana) എന്നീ നാല് ശ്രീലങ്കന്‍ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ച കാണില്ല. ഭാഗികമായി ടൂര്‍ണമെന്റ് കളിക്കാന്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് താത്പര്യം കുറയുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ, ഒരു ഫ്രാഞ്ചൈസി മേധാവി കളിക്കാരുടെയും അഭാവത്തെക്കുറിച്ച് തന്റെ അഭിപ്രായം അറിയിക്കാന്‍ മുന്നോട്ട് വന്നിരുന്നു. അതേസമയം, ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെങ്കിലും ബംഗ്ലാദേശ് കളിക്കാരെ പിന്തുണയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭാവിയില്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
ശ്രേയസിന് പരിക്ക് വിനയായി; നിതീഷ് റാണയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച് കെകെആർമറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുന്നത് ബിസിസിഐ ആയതിനാല്‍ ഞങ്ങള്‍ക്ക് പരാതിപ്പെടാന്‍ കഴിയില്ല. പക്ഷേ, ചില രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ ഇനി മുതല്‍ രണ്ടാമത് ആലോചിക്കും. ഇപ്പോള്‍ തന്നെ ടസ്‌കിന്‍ അഹമ്മദിന് എന്‍ഒസി ലഭിച്ചില്ല. അവരുടെ കളിക്കാര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ രജിസ്റ്റര്‍ ചെയ്യരുത്. പക്ഷേ, തീര്‍ച്ചയായും, ബംഗ്ലാദേശ് കളിക്കാരെക്കുറിച്ചുള്ള ധാരണ ഭാവിയില്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ടൂര്‍ണമെന്റിലെ ആദ്യ മത്സരം മാര്‍ച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുന്നതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

Read Latest Sports News and Malayalam News
ഗോകുൽ എസ് നെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... Read More

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്