മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ ? ചര്‍ച്ച ഏറെ നടന്നു കഴിഞ്ഞു. അടുത്ത മാസം ബിസിസിഐ ആറാഴ്ചത്തെ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ധോണി ആ ക്യാമ്പില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതാണ് പുതിയ ചര്‍ച്ച. സെന്‍ട്രല്‍ കോണ്ട്രാക്സില് നിന്നും പുറന്തള്ളപ്പെട്ട ധോണിയെ ക്യാമ്പിലേക്ക് സെലക്ടര്‍മാര്‍ ക്ഷണിക്കുമെന്നാണ് സൂചന. സെലക്ഷന് സമിതി മുന്‍ ചെയര്മാന് എംഎസ്കെ പ്രസാദ് പറയുന്നത് ക്യാമ്പിലേക്ക് ധോണിയെ വിളിച്ചേക്കാം എന്നാണ്. എന്നാല്‍, അത് ധോണിയുടെ കൂടി താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ട്വന്റിട്വന്റി ലോകകപ്പ് അനിശ്ചിതത്വം തുടരുകയാണ്. ചാമ്പ്യന്‍ഷിപ്പ് നടന്നാലും ഇല്ലെങ്കിലും ക്യാമ്പ് ഉപകാരപ്രദമാകും. എം എസ് ധോണി തീര്‍ച്ചയായും ക്യാമ്പിലുണ്ടാകണം. ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ് എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ധോണിയുടെ സാന്നിധ്യത്തിന് സാധിക്കും- പ്രസാദ് പറഞ്ഞു.
Also Read: തോറ്റത് ഇന്ത്യയോ സച്ചിനോ? സച്ചിൻ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യ തോറ്റ 14 കളികൾ!
ധോണിക്കൊപ്പം ലോകകപ്പ് ജേതാവായ ആശിഷ് നെഹ്റക്കും വ്യക്തമായ അഭിപ്രായമുണ്ട്. ധോണി കളിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില് ടീമിലെടുക്കണം. ഞാനായിരുന്നു സെലക്ടറെങ്കില്‍ ധോണി എന്റെ ടീമിലുണ്ടാകും.അദ്ദേഹത്തിന് ഇഷ്ടമുള്ള കാലത്തോളം അവസരം നല്‍കും - നെഹ്റ പറഞ്ഞു.
ധോണി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഐപിഎല്‍ ധാരാളം. അതില്‍ അദ്ദേഹം ഫോം തെളിയിക്കും-നെഹ്റ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത വിശ്വസിക്കുന്നത് ധോണി ക്യാമ്പിലുണ്ടെങ്കില്‍ അടുത്ത തലമുറയിലെ പിന്‍ഗാമിയെ അദ്ദേഹം തന്നെ കണ്ടെത്തുമെന്നാണ്. ഇനി ക്യാമ്പില്‍ പങ്കെടുത്തില്ലെന്നിരിക്കുക. ഐ പി എല്ലില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് ധോണി 500 റണ്‍സെടുത്താല്‍ സെലക്ടര്‍മാര്‍ക്ക് തഴയാനാകുമോ?- ദാസ് ഗുപ്ത പറഞ്ഞു.
Also Read: ലോര്‍ഡ്സില്‍ ഇന്ത്യയുടെ രക്ഷകര്‍ ഉദിച്ചു; ആ ചരിത്ര നിമിഷത്തിന് 24 വയസ്
ട്വന്റിട്വന്റി ലോകകപ്പ് അനിശ്ചിതത്വം തുടരുകയാണ്. ചാമ്പ്യന്‍ഷിപ്പ് നടന്നാലും ഇല്ലെങ്കിലും ക്യാമ്പ് ഉപകാരപ്രദമാകും. എം എസ് ധോണി തീര്‍ച്ചയായും ക്യാമ്പിലുണ്ടാകണം. ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ് എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ധോണിയുടെ സാന്നിധ്യത്തിന് സാധിക്കും- പ്രസാദ് പറഞ്ഞു.
Also Read: തോറ്റത് ഇന്ത്യയോ സച്ചിനോ? സച്ചിൻ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യ തോറ്റ 14 കളികൾ!
ധോണിക്കൊപ്പം ലോകകപ്പ് ജേതാവായ ആശിഷ് നെഹ്റക്കും വ്യക്തമായ അഭിപ്രായമുണ്ട്. ധോണി കളിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില് ടീമിലെടുക്കണം. ഞാനായിരുന്നു സെലക്ടറെങ്കില്‍ ധോണി എന്റെ ടീമിലുണ്ടാകും.അദ്ദേഹത്തിന് ഇഷ്ടമുള്ള കാലത്തോളം അവസരം നല്‍കും - നെഹ്റ പറഞ്ഞു.
ധോണി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഐപിഎല്‍ ധാരാളം. അതില്‍ അദ്ദേഹം ഫോം തെളിയിക്കും-നെഹ്റ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത വിശ്വസിക്കുന്നത് ധോണി ക്യാമ്പിലുണ്ടെങ്കില്‍ അടുത്ത തലമുറയിലെ പിന്‍ഗാമിയെ അദ്ദേഹം തന്നെ കണ്ടെത്തുമെന്നാണ്. ഇനി ക്യാമ്പില്‍ പങ്കെടുത്തില്ലെന്നിരിക്കുക. ഐ പി എല്ലില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് ധോണി 500 റണ്‍സെടുത്താല്‍ സെലക്ടര്‍മാര്‍ക്ക് തഴയാനാകുമോ?- ദാസ് ഗുപ്ത പറഞ്ഞു.
Also Read: ലോര്‍ഡ്സില്‍ ഇന്ത്യയുടെ രക്ഷകര്‍ ഉദിച്ചു; ആ ചരിത്ര നിമിഷത്തിന് 24 വയസ്