ആപ്പ്ജില്ല

ഭിന്നതാൽപര്യ വിഷയത്തിൽ കപിൽ ദേവ് അടങ്ങിയ സമിതിക്കെതിരെ നോട്ടീസ്; ശാന്ത രംഗസ്വാമി രാജിവെച്ചു

ഒരേ സമയം വ്യത്യസ്ത പദവികൾ വഹിക്കുന്നതായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനെതിരെ ആരോപണം.

Samayam Malayalam 29 Sept 2019, 12:04 pm
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് അടക്കം ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ മൂന്ന് പേർക്ക് ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്. ഭിന്നതാൽപര്യ വിഷയത്തിലാണ് കപിൽ ദേവ്, ശാന്ത രംഗസ്വാമി, അൻഷുമാൻ ഗെയ‍‍്‍ക‍്‍വാദ് എന്നിവർക്ക് നോട്ടീസ് അയച്ചത്.
Samayam Malayalam bcci sends conflict of interest notice to kapil dev led cricket advisory committee
ഭിന്നതാൽപര്യ വിഷയത്തിൽ കപിൽ ദേവ് അടങ്ങിയ സമിതിക്കെതിരെ നോട്ടീസ്; ശാന്ത രംഗസ്വാമി രാജിവെച്ചു


ഇവർക്ക് എതിരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ ഒക്ടോബർ പത്തിന് മുമ്പ് മറുപടി നൽകണം. ബിസിസിഐ എത്തിക്സ് ഓഫീസർ ഡി കെ ജെയ‍്‍നാണ് നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് പരാതി നൽകിയത്.

Read More: ടി20 ലോകകപ്പ് ടീമിൽ നിർബന്ധമായും അവർ വേണം; ഇരുവരെയും തിരികെ വിളിക്കണമെന്ന് കോലിയോട് ഗാംഗുലി

ബിസിസിഐ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേ സമയം രണ്ട് പദവി വഹിക്കാൻ പറ്റില്ല. ഉപദേശക സമിതി അംഗങ്ങളായ മൂവരും മറ്റ് പദവികൾ കൂടി വഹിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ അംഗം, കമൻേററ്റർ, ഫ്ലഡ് ലൈറ്റ് കമ്പനി ഉടമ എന്നിങ്ങനെ വിവിധ പദവികൾ കപിൽ വഹിക്കുന്നുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ശാന്ത രംഗസ്വാമി രാജി വെച്ചു

ഭിന്നതാൽപര്യ വിഷയത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ക്രിക്കറ്റ് ഉപദേശക സമിതി അംഗമായ ശാന്ത രംഗസ്വാമി രാജി വെച്ചു. ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനിലും പദവി വഹിക്കുന്നുണ്ടെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം.

ഇന്ത്യൻ പരിശീലകനായി രണ്ടാം തവണയും രവി ശാസ്ത്രിയെ തിരഞ്ഞെടുത്ത ഉപദേശക സമിതി അധ്യക്ഷനായിരുന്നു കപിൽദേവ്. അൻഷുമാൻ ഗെയ‍‍്‍ക‍്‍വാദും ശാന്ത രംഗസ്വാമിയും സമിതി അംഗങ്ങളായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്