ലണ്ടൻ: ഓൾ റൗണ്ടർ ബെൻ സ്റ്റോക‍്‍സിനെ ഉൾപ്പെടുത്തി ന്യൂസിലൻറിനെതിരായ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാറിൽ വഴക്കുണ്ടാക്കിയതുമായി കേസിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു സ്റ്റോക‍്‍സ്. നേരത്തെ ന്യൂസിലൻറിനെതിരായ ട്വൻറി20 ടീമിലും താരത്തെ ഉൾപ്പെടുത്തിയിരുന്നു.
ലങ്കാഷെയർ ലിയാം ലിവിങ്സറ്റൺ ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. ആഷസിൽ മോശം പ്രകടനം കാഴ്ച വെച്ച മോയിൻ അലി, ജെയിംസ് വിൻസ്, മാർക് സ്റ്റോൻമാൻ എന്നിവരെ ടീമിൽ നില നിർത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് ന്യൂസിലൻറിനെതിരെ ഇംഗ്ലണ്ട് കളിക്കുക. മാർച്ച് 22നാണ് പരമ്പര ആരംഭിക്കുന്നത്. ആഷസ് പരമ്പരയിലെ കനത്ത പരാജയത്തിന് ശേഷം തിരിച്ച് വരാനായിരിക്കും ഇംഗ്ലണ്ടിൻെറ ശ്രമം.
ലങ്കാഷെയർ ലിയാം ലിവിങ്സറ്റൺ ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. ആഷസിൽ മോശം പ്രകടനം കാഴ്ച വെച്ച മോയിൻ അലി, ജെയിംസ് വിൻസ്, മാർക് സ്റ്റോൻമാൻ എന്നിവരെ ടീമിൽ നില നിർത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് ന്യൂസിലൻറിനെതിരെ ഇംഗ്ലണ്ട് കളിക്കുക. മാർച്ച് 22നാണ് പരമ്പര ആരംഭിക്കുന്നത്. ആഷസ് പരമ്പരയിലെ കനത്ത പരാജയത്തിന് ശേഷം തിരിച്ച് വരാനായിരിക്കും ഇംഗ്ലണ്ടിൻെറ ശ്രമം.