രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് അമ്പയർ ഷംസുദ്ദീനെ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് മാറ്റി. ബംഗാളും സൗരാഷ്ട്രയും തമ്മിൽ നടക്കുന്ന ഫൈനലിൻെറ ഒന്നാം ദിനമാണ് ഷംസുദ്ദീന് അടിവയറ്റിൽ പന്ത് കൊണ്ട് പരിക്കേറ്റത്. ഇതേത്തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കടുത്ത വേദന കാരണം ഷംസുദ്ദീനെ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് മാറ്റുന്നതായി പിന്നീട് പ്രഖ്യാപിച്ചു.
ഷംസുദ്ദീന് പകരക്കാരനായി യശ്വന്ത് ബാർദെയെ മത്സരം നിയന്ത്രിക്കാനായി പുതിയ അമ്പയറായി പ്രഖ്യാപിച്ചു. ഫൈനലിൻെറ മൂന്നാം ദിനം മുതൽ അനന്ത പദ്മനാഭനൊപ്പം ബാർദെയാണ് മത്സരം നിയന്ത്രിക്കുക. രണ്ടാം ദിനം താൽക്കാലികമായി എസ് രവിയാണ് പകരം അമ്പയറായത്. രണ്ടാം ദിനം പകുതി വരെ അനന്തപദ്മനാഭൻ തന്നെയാണ് മത്സരം നിയന്ത്രിച്ചിരുന്നത്.
Also Read: മൂന്ന് ഫോർമാറ്റിലെയും മികച്ച 4 ബാറ്റ്സ്മാൻമാർ ഇവരെന്ന് ബ്രാഡ് ഹോഗ്; മൂന്ന് ഫോർമാറ്റിലും ഇടംപിടിച്ച് 2 താരങ്ങൾ!!
ഫൈനൽ മത്സരത്തിൽ ഒന്നാം ദിനം സൗരാഷ്ട്രക്കായിരുന്നു മേൽക്കൈ. എന്നാൽ ഇടവേളകളിൽ കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി ബംഗാൾ മത്സരത്തിലേക്ക് തിരികെ വരുന്നുണ്ട്. രണ്ടാം ദിനം മൂന്നാം സെഷനിൽ സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തു.
ഷംസുദ്ദീന് പകരക്കാരനായി യശ്വന്ത് ബാർദെയെ മത്സരം നിയന്ത്രിക്കാനായി പുതിയ അമ്പയറായി പ്രഖ്യാപിച്ചു. ഫൈനലിൻെറ മൂന്നാം ദിനം മുതൽ അനന്ത പദ്മനാഭനൊപ്പം ബാർദെയാണ് മത്സരം നിയന്ത്രിക്കുക. രണ്ടാം ദിനം താൽക്കാലികമായി എസ് രവിയാണ് പകരം അമ്പയറായത്. രണ്ടാം ദിനം പകുതി വരെ അനന്തപദ്മനാഭൻ തന്നെയാണ് മത്സരം നിയന്ത്രിച്ചിരുന്നത്.
Also Read: മൂന്ന് ഫോർമാറ്റിലെയും മികച്ച 4 ബാറ്റ്സ്മാൻമാർ ഇവരെന്ന് ബ്രാഡ് ഹോഗ്; മൂന്ന് ഫോർമാറ്റിലും ഇടംപിടിച്ച് 2 താരങ്ങൾ!!
ഫൈനൽ മത്സരത്തിൽ ഒന്നാം ദിനം സൗരാഷ്ട്രക്കായിരുന്നു മേൽക്കൈ. എന്നാൽ ഇടവേളകളിൽ കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി ബംഗാൾ മത്സരത്തിലേക്ക് തിരികെ വരുന്നുണ്ട്. രണ്ടാം ദിനം മൂന്നാം സെഷനിൽ സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തു.