ഷാർജ: കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. ഫൈനലിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 309 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. രണ്ടു വിക്കറ്റു ബാക്കി നിൽക്കെ ഇന്ത്യ വിജയ റൺസ് കുറിച്ചു. അർധ സെഞ്ചുറി നേടിയ ദീപക് മാലിക്ക്, അർജുൻ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സില്‍ നിര്‍ണായകമായത്.
71 പന്തുകൾ നേരിട്ട ദീപക് 77 റൺസ് സ്വന്തമാക്കി. സെമിയിൽ ബംഗ്ലദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്.
71 പന്തുകൾ നേരിട്ട ദീപക് 77 റൺസ് സ്വന്തമാക്കി. സെമിയിൽ ബംഗ്ലദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്.