ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനായി കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലുപ്പച്ചെറുപ്പമില്ലാതെ ഇന്ത്യ മുഴുവന്‍ വീടിനുള്ളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമാ, കായിക രംഗത്തെ പ്രമുഖരെല്ലാം തങ്ങളുടെ ജോലികള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ച് സര്‍ക്കാരിനോട് സഹകരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍, ചിലര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മങ്കാദിങ് ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. Also Read: ദ്രാവിഡിനോട് വിയോജിച്ച സച്ചിൻ, ധോണിയെ വെല്ലുവിളിച്ച ഗംഭീറും സെവാഗും; ക്യാപ്റ്റൻമാരോട് പിണങ്ങിയ സൂപ്പർതാരങ്ങൾ!!
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു അശ്വിന്റെ മങ്കാദിങ്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ രാജസ്ഥാന്റെ ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. രാജസ്ഥാന്‍ ജയത്തിന്റെ വക്കിലെത്തി നില്‍ക്കെ അശ്വിന്‍ നടത്തിയ അപ്രതീക്ഷിത നീക്കം കിങ്‌സ് ഇലവനെ ജയിപ്പിക്കുകയും ചെയ്തു.
Also Read: കൊറോണവൈറസിനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന് ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളും
സംഭവം നടന്ന് കൃത്യം ഒരു വര്‍ഷമായിരിക്കുകയാണെന്ന് അശ്വിന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. പലരും തന്നെ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ മങ്കാദിങ് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കും. പുറത്തേക്ക് അനാവശ്യമായി പോകരുത്. വീട്ടനുള്ളില്‍ സുരക്ഷിതരായി കഴിയണമെന്ന് മങ്കാദിങ്ങിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ച് അശ്വിന്‍ കുറിച്ചു.
Also Read: ഐപിഎൽ എന്ന് നടക്കും? ഒരു ഉത്തരവും കയ്യിലില്ലെന്ന് സൗരവ് ഗാംഗുലി!
2019 മാര്‍ച്ച് 25നായിരുന്നു അശ്വിന്റെ വിവാദ പുറത്താക്കല്‍ അരങ്ങേറിയത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 185 റണ്‍സെന്ന് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ആതിഥേയര്‍. 69 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെ 13-ാം ഓവറില്‍ അശ്വിന്‍ ഒരു മുന്നറിയിപ്പും നല്‍കാതെ മങ്കാദിങ്ങിലൂടെ താരത്തെ പുറത്താക്കി. അപ്പോള്‍ 108ന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട രാജസ്ഥാന്‍ പിന്നീട് 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. പഞ്ചാബ് 14 റണ്‍സിന്റെ ജയം ആഘോഷിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ലോക ക്രിക്കറ്റിലെ പല പ്രമുഖരും അശ്വിന്റെ മങ്കാദിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു അശ്വിന്റെ മങ്കാദിങ്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ രാജസ്ഥാന്റെ ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. രാജസ്ഥാന്‍ ജയത്തിന്റെ വക്കിലെത്തി നില്‍ക്കെ അശ്വിന്‍ നടത്തിയ അപ്രതീക്ഷിത നീക്കം കിങ്‌സ് ഇലവനെ ജയിപ്പിക്കുകയും ചെയ്തു.
Also Read: കൊറോണവൈറസിനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന് ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളും
സംഭവം നടന്ന് കൃത്യം ഒരു വര്‍ഷമായിരിക്കുകയാണെന്ന് അശ്വിന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. പലരും തന്നെ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ മങ്കാദിങ് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കും. പുറത്തേക്ക് അനാവശ്യമായി പോകരുത്. വീട്ടനുള്ളില്‍ സുരക്ഷിതരായി കഴിയണമെന്ന് മങ്കാദിങ്ങിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ച് അശ്വിന്‍ കുറിച്ചു.
Also Read: ഐപിഎൽ എന്ന് നടക്കും? ഒരു ഉത്തരവും കയ്യിലില്ലെന്ന് സൗരവ് ഗാംഗുലി!
2019 മാര്‍ച്ച് 25നായിരുന്നു അശ്വിന്റെ വിവാദ പുറത്താക്കല്‍ അരങ്ങേറിയത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 185 റണ്‍സെന്ന് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ആതിഥേയര്‍. 69 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെ 13-ാം ഓവറില്‍ അശ്വിന്‍ ഒരു മുന്നറിയിപ്പും നല്‍കാതെ മങ്കാദിങ്ങിലൂടെ താരത്തെ പുറത്താക്കി. അപ്പോള്‍ 108ന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട രാജസ്ഥാന്‍ പിന്നീട് 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. പഞ്ചാബ് 14 റണ്‍സിന്റെ ജയം ആഘോഷിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ലോക ക്രിക്കറ്റിലെ പല പ്രമുഖരും അശ്വിന്റെ മങ്കാദിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.