ഹാമിൽട്ടൺ: ന്യൂസിലൻറിനെതിരെ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മയ്ക്ക് തൻെറ 200ാം ഏകദിന മത്സരമായിരുന്നു ഹാമിൽട്ടണിലേത്. എന്നാൽ രോഹിതും ടീം ഇന്ത്യയും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായി ഇത് മാറി. 92 റൺസിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്. വിജയത്തിൻെറ ക്രെഡിറ്റ് ന്യൂസിലൻറ് ബോളർമാർക്ക് അവകാശപ്പെട്ടതാണെന്ന് രോഹിത് പറഞ്ഞു. "പന്ത് സ്വിങ് ചെയ്യുന്നത് എളുപ്പത്തിൽ തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല. പെട്ടെന്ന് വിക്കറ്റുകൾ വീണപ്പോൾ സമ്മർദ്ദത്തെ അതിജീവിക്കാനും ടീമിന് കഴിഞ്ഞില്ല," പരാജയത്തെ കുറിച്ച് രോഹിത് ശർമ്മ പറഞ്ഞു.
ഇന്ത്യൻ ബാറ്റ്സ്മാൻമാർ മോശം ഷോട്ടുകൾ കളിച്ചതും പെട്ടെന്ന് പുറത്താവുന്നതിന് കാരണമായെന്ന് രോഹിത് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും മത്സരത്തിൽ കളിച്ചിരുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറുകളിൽ ഒന്നാണ് ഇന്ത്യ ഹാമിൽട്ടണിൽ നേടിയത്.
ഇന്ത്യൻ ബാറ്റ്സ്മാൻമാർ മോശം ഷോട്ടുകൾ കളിച്ചതും പെട്ടെന്ന് പുറത്താവുന്നതിന് കാരണമായെന്ന് രോഹിത് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും മത്സരത്തിൽ കളിച്ചിരുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറുകളിൽ ഒന്നാണ് ഇന്ത്യ ഹാമിൽട്ടണിൽ നേടിയത്.