ബെംഗലൂരു: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി20യിൽ നിർണായകമായത് ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയുടെ ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനം. ധൈര്യത്തോടെ എടുത്ത തീരുമാനം ആയിരുന്നെങ്കിലും മത്സരത്തിൽ ആകെ ഇന്ത്യക്ക് തിരിച്ചടിയായത് ഒടുവിൽ അത് തന്നെയാണ്. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇത് ആദ്യമായാണ് ട്വൻറി20യിൽ ഒരു നായകൻ ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. പൊതുവിൽ പലപ്പോഴും ടോസിലെ ഭാഗ്യം തുണയ്ക്കാത്ത നായകനാണ് കോഹ‍്‍ലി. എന്നാൽ ഇത്തവണ നാട്ടിൽ കാര്യങ്ങൾ തിരിച്ചായിരുന്നു. മൊഹാലിയിൽ ടോസ് നേടി ഇന്ത്യ ആദ്യം ബോളിങ് തെരഞ്ഞെടുക്കുകയും ടീം ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
Read More: വീണ്ടും കടുത്ത തീരുമാനവുമായി ധോണി; ആരാധകർ നിരാശപ്പെടേണ്ടി വരും, തിരിച്ചുവരവിൽ ആശങ്ക ?
ബെംഗലൂരുവിലെ മത്സരത്തിന് മുമ്പ് ഇന്ത്യ 1-0ന് മുന്നിലായിരുന്നു. എന്നാൽ ഏതായാലും കിട്ടിയ അവസരം മുതലാക്കിയ ക്വിൻറൺ ഡീകോക്കും സംഘവും മത്സരം ജയിക്കുകയും പരമ്പര സമനിലയിൽ ആക്കുകയും ചെയ്തു. പരമ്പരയിലെ വിജയം ഇന്ത്യക്ക് ഒപ്പമായില്ല.
ബോളിങിൽ ആധിപത്യം സ്ഥാപിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ 134ൽ ഒതുക്കി. ഡീകോക്കും ഹെൻറിക്സും ബാവുമയും ചേർന്ന് അനായാസ വിജയവും സമ്മാനിച്ചു. എന്നാൽ ടോസിൽ സംഭവിച്ചത് പിഴവല്ലെന്നും വ്യക്തമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി പറഞ്ഞു. വരുന്ന ട്വൻറി20 ലോകകപ്പിൽ ഓസ്ട്രേലിയയിൽ ആദ്യം ബാറ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവും. അതിനുള്ള തയ്യാറെടുപ്പിൻെറ ഭാഗമായിരുന്നു ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: ലോകത്തെ മികച്ച നാല് ബാറ്റ്സ്മാൻമാരെ പ്രഖ്യാപിച്ച് അഫ്രീദി; കൂട്ടത്തിൽ ഒരേയൊരു ഇന്ത്യൻ താരം
"ഇത് തന്നെയായിരുന്നു ശരിക്കും ചെയ്യേണ്ടിയിരുന്നത്. ലോകകപ്പിന് മുമ്പ് ഇനിയുള്ള മത്സരങ്ങളിലും ഇത്തരം തീരുമാനം എടുക്കേണ്ടി വരും. സാഹചര്യങ്ങൾ എതിരായാലും എങ്ങിനെ പ്രതിരോധിക്കണമെന്ന് പഠിക്കേണ്ടിയിരിക്കുന്നു," ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തെ മത്സരശേഷം കോഹ‍്‍ലി വിശദീകരിച്ചത് ഇങ്ങനെയാണ്.
Read More: വീണ്ടും കടുത്ത തീരുമാനവുമായി ധോണി; ആരാധകർ നിരാശപ്പെടേണ്ടി വരും, തിരിച്ചുവരവിൽ ആശങ്ക ?
ബെംഗലൂരുവിലെ മത്സരത്തിന് മുമ്പ് ഇന്ത്യ 1-0ന് മുന്നിലായിരുന്നു. എന്നാൽ ഏതായാലും കിട്ടിയ അവസരം മുതലാക്കിയ ക്വിൻറൺ ഡീകോക്കും സംഘവും മത്സരം ജയിക്കുകയും പരമ്പര സമനിലയിൽ ആക്കുകയും ചെയ്തു. പരമ്പരയിലെ വിജയം ഇന്ത്യക്ക് ഒപ്പമായില്ല.
ബോളിങിൽ ആധിപത്യം സ്ഥാപിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ 134ൽ ഒതുക്കി. ഡീകോക്കും ഹെൻറിക്സും ബാവുമയും ചേർന്ന് അനായാസ വിജയവും സമ്മാനിച്ചു. എന്നാൽ ടോസിൽ സംഭവിച്ചത് പിഴവല്ലെന്നും വ്യക്തമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി പറഞ്ഞു. വരുന്ന ട്വൻറി20 ലോകകപ്പിൽ ഓസ്ട്രേലിയയിൽ ആദ്യം ബാറ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവും. അതിനുള്ള തയ്യാറെടുപ്പിൻെറ ഭാഗമായിരുന്നു ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: ലോകത്തെ മികച്ച നാല് ബാറ്റ്സ്മാൻമാരെ പ്രഖ്യാപിച്ച് അഫ്രീദി; കൂട്ടത്തിൽ ഒരേയൊരു ഇന്ത്യൻ താരം
"ഇത് തന്നെയായിരുന്നു ശരിക്കും ചെയ്യേണ്ടിയിരുന്നത്. ലോകകപ്പിന് മുമ്പ് ഇനിയുള്ള മത്സരങ്ങളിലും ഇത്തരം തീരുമാനം എടുക്കേണ്ടി വരും. സാഹചര്യങ്ങൾ എതിരായാലും എങ്ങിനെ പ്രതിരോധിക്കണമെന്ന് പഠിക്കേണ്ടിയിരിക്കുന്നു," ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തെ മത്സരശേഷം കോഹ‍്‍ലി വിശദീകരിച്ചത് ഇങ്ങനെയാണ്.