ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ മത്സര ക്രമത്തെ കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് ഫലം കാണുന്നു. 2019-23 വരെയുള്ള കലണ്ടർ വർഷങ്ങളിൽ മത്സരങ്ങൾക്കായി 80 ദിവസം മതിയെന്നാണ് പുതിയ നിർദ്ദേശം.
കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ആണ് ഇത്തരത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. ടീം മാനേജ്‍മെൻറിൻെറ കൂടെ അഭിപ്രായത്തിന് അനുസരിച്ച് ഇതിൽ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഒരു വർഷം ടീം ഇന്ത്യ 140ഓളം ദിവസങ്ങളാണ് മത്സരത്തിനായി വിനിയോഗിക്കുന്നത്.
"ടീമിൻെറ മത്സര ക്രമത്തിൽ കാര്യമായി തന്നെ മാറ്റമുണ്ടാവും. 2019-23 വർഷങ്ങളിൽ ടീമിൻെറ മത്സര ദിവസങ്ങൾ 140ൽ നിന്ന് 80 ആക്കി കുറക്കാനാണ് സിഒഎ തീരുമാനം. സുപ്രീം കോടതിയാണ് ഇതിനായി കമ്മറ്റിയെ നിയോഗിച്ചിട്ടുള്ളത്" സിഒഎ ചെയർമാൻ വിനോദ് റായ് ഡൽഹിയിൽ നടക്കുന്ന ടൈംസ് ലിറ്റ് ഫെസ്റ്റിൽ പറഞ്ഞു.
"പൊൻമുട്ടയിടുന്ന താറാവുകളെ നമ്മൾ കൊല്ലുന്നത് ശരിയല്ല. കളിക്കാരുടെ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനും കൂടി പരിഗണന നൽകുന്നുണ്ട്. ടീം അംഗങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും," അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ആണ് ഇത്തരത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. ടീം മാനേജ്‍മെൻറിൻെറ കൂടെ അഭിപ്രായത്തിന് അനുസരിച്ച് ഇതിൽ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഒരു വർഷം ടീം ഇന്ത്യ 140ഓളം ദിവസങ്ങളാണ് മത്സരത്തിനായി വിനിയോഗിക്കുന്നത്.
"ടീമിൻെറ മത്സര ക്രമത്തിൽ കാര്യമായി തന്നെ മാറ്റമുണ്ടാവും. 2019-23 വർഷങ്ങളിൽ ടീമിൻെറ മത്സര ദിവസങ്ങൾ 140ൽ നിന്ന് 80 ആക്കി കുറക്കാനാണ് സിഒഎ തീരുമാനം. സുപ്രീം കോടതിയാണ് ഇതിനായി കമ്മറ്റിയെ നിയോഗിച്ചിട്ടുള്ളത്" സിഒഎ ചെയർമാൻ വിനോദ് റായ് ഡൽഹിയിൽ നടക്കുന്ന ടൈംസ് ലിറ്റ് ഫെസ്റ്റിൽ പറഞ്ഞു.
"പൊൻമുട്ടയിടുന്ന താറാവുകളെ നമ്മൾ കൊല്ലുന്നത് ശരിയല്ല. കളിക്കാരുടെ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനും കൂടി പരിഗണന നൽകുന്നുണ്ട്. ടീം അംഗങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും," അദ്ദേഹം കൂട്ടിച്ചേർത്തു.