ചണ്ഡിഗഢ്: കൗമാര ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് പിൻഗാമിയായി ശുഭ്‍മാൻ ഗിൽ. പന്തിനെ നേരിടുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ അപാരമായ സാദൃശ്യമുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ കണ്ടെത്തൽ. എക്സ്ട്രാ കവറിലൂടെയും മിഡ് വിക്കറ്റിന് മുകളിലൂടെയും ഗിൽ കളിക്കുന്ന ഷോട്ടുകൾ അക്ഷരാർഥത്തിൽ കോഹ്‍ലി തന്നെയാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ്.
സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്‍ലിയുടെയും ആരാധകനാണ് ഗിൽ. "സച്ചിനാണ് എൻെറ എക്കാലത്തെയും ക്രിക്കറ്റ് ഹീറോ. നിലവിലുള്ള ക്രിക്കറ്റിൽ കോഹ്‍ലിയോടാണ് ആരാധന. അദ്ദേഹത്തിൻെറ ബാറ്റിങ് ശൈലിയും സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും ആണ് ഞാൻ മാതൃകയാക്കാൻ ശ്രമിക്കുന്നത്," ഗിൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരെ സെമിഫൈനലിൽ 102 റൺസാണ് താരം അടിച്ചെടുത്തത്. ടൂർണമെൻറിൽ ഇന്ത്യൻ ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിക്കുന്ന ഗിൽ തന്നെയാണ് നിലവിൽ ലോകകപ്പിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.
കോഹ്‍ലിയെ പോലെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ തോളിലേറ്റുക എന്ന ദൗത്യം ഗിൽ മനോഹരമായി നിർവഹിക്കുന്നുണ്ട്. സെമിയിൽ 166 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഒരറ്റത്ത് പിടിച്ച് നിന്ന ഗിൽ തന്നെയാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഭാവി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന സന്ദേശമാണ് ഗില്ലിനെ പോലുള്ള താരങ്ങൾ നൽകുന്നത്.
സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്‍ലിയുടെയും ആരാധകനാണ് ഗിൽ. "സച്ചിനാണ് എൻെറ എക്കാലത്തെയും ക്രിക്കറ്റ് ഹീറോ. നിലവിലുള്ള ക്രിക്കറ്റിൽ കോഹ്‍ലിയോടാണ് ആരാധന. അദ്ദേഹത്തിൻെറ ബാറ്റിങ് ശൈലിയും സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന രീതിയും ആണ് ഞാൻ മാതൃകയാക്കാൻ ശ്രമിക്കുന്നത്," ഗിൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരെ സെമിഫൈനലിൽ 102 റൺസാണ് താരം അടിച്ചെടുത്തത്. ടൂർണമെൻറിൽ ഇന്ത്യൻ ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിക്കുന്ന ഗിൽ തന്നെയാണ് നിലവിൽ ലോകകപ്പിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.
കോഹ്‍ലിയെ പോലെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ തോളിലേറ്റുക എന്ന ദൗത്യം ഗിൽ മനോഹരമായി നിർവഹിക്കുന്നുണ്ട്. സെമിയിൽ 166 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഒരറ്റത്ത് പിടിച്ച് നിന്ന ഗിൽ തന്നെയാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഭാവി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന സന്ദേശമാണ് ഗില്ലിനെ പോലുള്ള താരങ്ങൾ നൽകുന്നത്.