ന്യൂഡല്‍ഹി: ആജീവനാന്ത വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ആശ്വാസം പകരുന്നതെന്ന് മുന്‍ ദേശീയ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വിധിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലമായി കൃത്യമായ പരിശീലനം നടത്തുന്നുണ്ട്. കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന് ഏർപ്പെടുത്തിയ അജീവനാന്ത വിലക്ക് സുപ്രീം കോടതി ഇന്ന് നീക്കിയിരുന്നു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കോടതി പിൻവലിച്ചത്. എന്നാൽ, ശ്രീശാന്തിനെ പൂർണമായും കുറ്റവിമുക്തനാക്കാൻ കോടതി തയ്യാറായില്ല.അച്ചടക്കനടപടിയും ക്രിമിനൽ കേസും രണ്ടാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം എന്ത് ശിക്ഷയാണ് ശ്രീശാന്തിന് നൽകുന്നതെന്ന് തീരുമാനിക്കണമെന്ന് കോടതി നിർദേശിച്ചു.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആണ് മലയാളി പേസര്‍ ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല.
കുടുംബത്തിന്‍റെ സുരക്ഷയോര്‍ത്താണ് കുറ്റം ഏറ്റുപറഞ്ഞതെന്നും ആജീവനാന്ത വിലക്ക് വളരെ നിര്‍ദയമാണെന്നും സുപ്രീംകോടതി വിചാരണയില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്‍സ്‍ ഇലവന്‍ താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്.
അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് പിടിയിലായത്. കുറ്റക്കാരായി ഡല്‍ഹി പോലീസ് കണ്ടെത്തിയ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 36 പേരെ പിന്നീട് വിചാരണക്കോടതി വിട്ടയച്ചു. ഇതിന് ശേഷം കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ച് ശ്രീശാന്തിന് എതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആണ് മലയാളി പേസര്‍ ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല.
കുടുംബത്തിന്‍റെ സുരക്ഷയോര്‍ത്താണ് കുറ്റം ഏറ്റുപറഞ്ഞതെന്നും ആജീവനാന്ത വിലക്ക് വളരെ നിര്‍ദയമാണെന്നും സുപ്രീംകോടതി വിചാരണയില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്‍സ്‍ ഇലവന്‍ താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്.
അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് പിടിയിലായത്. കുറ്റക്കാരായി ഡല്‍ഹി പോലീസ് കണ്ടെത്തിയ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 36 പേരെ പിന്നീട് വിചാരണക്കോടതി വിട്ടയച്ചു. ഇതിന് ശേഷം കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ച് ശ്രീശാന്തിന് എതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.