ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഷാഹിദ് അഫ്രീദി. 1996ൽ കെനിയക്കെതിരെയായിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം. ആദ്യമത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന പാക് താരം അടുത്ത മത്സരത്തിൽ ഒരു വമ്പൻ റെക്കോർഡിട്ട് കൊണ്ടാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് അഫ്രീദിയിൽ നിന്ന് പിറന്നത്. 40 പന്തിൽ നിന്ന് അദ്ദേഹം 102 റൺസ് നേടി. ചരിത്രം കുറിച്ച ആ സെഞ്ച്വറിയുടെ ക്രെഡിറ്റ് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർക്ക് കൂടി അവകാശപ്പെട്ടതാണ്. കാരണം അന്ന് അഫ്രീദി ഉപയോഗിച്ച ബാറ്റ് സച്ചിൻെറതായിരുന്നു. അഫ്രീദി തന്നെയാണ് തൻെറ യൂ ട്യൂബ് ചാനലിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. മുൻ പാക് നായകൻ വഖാർ യൂനിസിന് സച്ചിൻ നൽകിയ ബാറ്റായിരുന്നു അത്.
ആ ബാറ്റാണ് ആദ്യമത്സരത്തിനിറങ്ങിയപ്പോൾ അഫ്രീദി ഉപയോഗിച്ചത്. "പിന്നെയും ചില മത്സരങ്ങളിൽ ഞാൻ ആ ബാറ്റുമായി ഇറങ്ങിയിട്ടുണ്ട്. ഷാഹിദ് അഫ്രീദിയെന്ന ബാറ്റ്സ്മാനെ സൃഷ്ടിച്ചത് ആ ബാറ്റാണ്. അപൂർവ ബാറ്റ് സൂക്ഷിച്ച് വെക്കുകയാണ് വേണ്ടതെന്ന് പിന്നീട് മനസ്സിലാക്കി," അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ ഈ സെഞ്ച്വറി റെക്കോർഡ് 20 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലൻറിൻെറ കോറി ആൻഡേഴ്സൺ തകർത്തത്. 34 പന്തിൽ നിന്നാണ് ആൻഡേഴ്സൺ സെഞ്ച്വറി നേടിയത്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സ് 31 പന്തിൽ സെഞ്ച്വറി നേടി അത് തൻെറ പേരിലാക്കി. ആ റെക്കോർഡ് ഇത് വരെ ആരും മറികടന്നിട്ടില്ല.
ആ ബാറ്റാണ് ആദ്യമത്സരത്തിനിറങ്ങിയപ്പോൾ അഫ്രീദി ഉപയോഗിച്ചത്. "പിന്നെയും ചില മത്സരങ്ങളിൽ ഞാൻ ആ ബാറ്റുമായി ഇറങ്ങിയിട്ടുണ്ട്. ഷാഹിദ് അഫ്രീദിയെന്ന ബാറ്റ്സ്മാനെ സൃഷ്ടിച്ചത് ആ ബാറ്റാണ്. അപൂർവ ബാറ്റ് സൂക്ഷിച്ച് വെക്കുകയാണ് വേണ്ടതെന്ന് പിന്നീട് മനസ്സിലാക്കി," അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ ഈ സെഞ്ച്വറി റെക്കോർഡ് 20 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലൻറിൻെറ കോറി ആൻഡേഴ്സൺ തകർത്തത്. 34 പന്തിൽ നിന്നാണ് ആൻഡേഴ്സൺ സെഞ്ച്വറി നേടിയത്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സ് 31 പന്തിൽ സെഞ്ച്വറി നേടി അത് തൻെറ പേരിലാക്കി. ആ റെക്കോർഡ് ഇത് വരെ ആരും മറികടന്നിട്ടില്ല.