ന്യൂഡൽഹി: ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ഡ്രസ്സിങ് റൂമിലിരുന്ന് കരീബിയൻ പ്രീമിയർ ലീഗ് മത്സരം കണ്ടതിന് ബിസിസിഐയോട് മാപ്പ് പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡൈഴ്സ് നായകനാണ് കാർത്തിക്.
കൊൽക്കത്ത ടീം ഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാൻ തന്നെയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിൻെറയും സഹഉടമ. കാർത്തിക് ഡ്രസ്സിങ് റൂമിലിരുന്ന് കളി കാണുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ബിസിസിഐ താരത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ബിസിസിഐ നിയമങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു നോട്ടീസ്. താൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ബിസിസിഐയോടെ മുൻകൂട്ടി അനുവാദം വാങ്ങാതിരുന്നത് വീഴ്ചയാണെന്ന് മനസ്സിലാക്കുന്നതായും ബിസിസിഐക്ക് നൽകിയ മറുപടിയിൽ കാർത്തിക് വ്യക്തമാക്കി.
Read More: യുവതാരം സ്ഥിരത കാണിക്കുന്നില്ല, ധോണി വിരമിക്കണോ ? കുംബ്ലെയുടെ അഭിപ്രായം ഇങ്ങനെ
കൃത്യമായ വിശദീകണം ലഭിച്ചില്ലെങ്കിൽ കാർത്തികിൻെറ സെൻട്ര കോൺട്രാക്ട് റദ്ദാക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയുടെ പുതിയ കോച്ച് ബ്രണ്ടൻ മക്കല്ലത്തിൻെറ നിർദ്ദേശപ്രകാരമാണ് താൻ പോർട്ട് ഓഫ് സ്പെയിനിലെത്തി മത്സരം കണ്ടതെന്ന് കാർത്തിക് പറഞ്ഞു. മക്കല്ലം തന്നെയാണ് തന്നോട് ടീമിൻെറ ജഴ്സി ധരിച്ചൂടേയെന്ന് ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിസിസിഐയുടെ അനുമതി വാങ്ങാതെ ടീം ജഴ്സി അണിഞ്ഞ് മത്സരം കണ്ടതിൽ ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നു," കാർത്തിക് മറുപടിക്കത്തിൽ വ്യക്തമാക്കി. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിച്ചുകൂടെയെന്ന് ഹര്ഭജന്; തമാശരൂപേണ മറുപടിയുമായി യുവി
കൊൽക്കത്ത ടീം ഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാൻ തന്നെയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിൻെറയും സഹഉടമ. കാർത്തിക് ഡ്രസ്സിങ് റൂമിലിരുന്ന് കളി കാണുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ബിസിസിഐ താരത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ബിസിസിഐ നിയമങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു നോട്ടീസ്. താൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ബിസിസിഐയോടെ മുൻകൂട്ടി അനുവാദം വാങ്ങാതിരുന്നത് വീഴ്ചയാണെന്ന് മനസ്സിലാക്കുന്നതായും ബിസിസിഐക്ക് നൽകിയ മറുപടിയിൽ കാർത്തിക് വ്യക്തമാക്കി.
Read More: യുവതാരം സ്ഥിരത കാണിക്കുന്നില്ല, ധോണി വിരമിക്കണോ ? കുംബ്ലെയുടെ അഭിപ്രായം ഇങ്ങനെ
കൃത്യമായ വിശദീകണം ലഭിച്ചില്ലെങ്കിൽ കാർത്തികിൻെറ സെൻട്ര കോൺട്രാക്ട് റദ്ദാക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയുടെ പുതിയ കോച്ച് ബ്രണ്ടൻ മക്കല്ലത്തിൻെറ നിർദ്ദേശപ്രകാരമാണ് താൻ പോർട്ട് ഓഫ് സ്പെയിനിലെത്തി മത്സരം കണ്ടതെന്ന് കാർത്തിക് പറഞ്ഞു. മക്കല്ലം തന്നെയാണ് തന്നോട് ടീമിൻെറ ജഴ്സി ധരിച്ചൂടേയെന്ന് ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിസിസിഐയുടെ അനുമതി വാങ്ങാതെ ടീം ജഴ്സി അണിഞ്ഞ് മത്സരം കണ്ടതിൽ ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നു," കാർത്തിക് മറുപടിക്കത്തിൽ വ്യക്തമാക്കി. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിച്ചുകൂടെയെന്ന് ഹര്ഭജന്; തമാശരൂപേണ മറുപടിയുമായി യുവി