ആപ്പ്ജില്ല

നിങ്ങൾ ശരിക്കുമൊരു സൂപ്പർ സ്റ്റാർ തന്നെ, മമ്മൂട്ടിയെ പ്രശംസിച്ച് സനത് ജയസൂര്യ

ശ്രീലങ്കയില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയ മലയാളത്തിലെ സിനിമ സൂപ്പര്‍താരം മമ്മൂട്ടിയും ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ സനത് ജയസൂര്യയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ജയസൂര്യ ഇതിന്റെ ഭാഗമായാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ശ്രീലങ്കയില്‍ ടൂറിസം വീണ്ടും പച്ചപിടിക്കേണ്ടതുണ്ട്. ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വരുമാന മേഖല. അതുകൊണ്ടുതന്നെ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ ജയസൂര്യ മടിച്ചില്ല. നേരത്തെ ജയസൂര്യ രാജ്യത്തിനുവേണ്ടി സമര രംഗത്ത് സജീവമായുണ്ടായിരുന്നു.

guest Rajesh-M-C | Lipi 17 Aug 2022, 2:38 pm

ഹൈലൈറ്റ്:

  • മമ്മൂട്ടിയും ജയസൂര്യയും തമ്മില്‍ ശ്രീലങ്കയില്‍ കൂടിക്കാഴ്ച നടത്തി
  • ഇന്ത്യയിലെ എല്ലാ താരങ്ങളേയും ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ജയസൂര്യ
  • രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി നായകന്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mammootty Sanath Jayasuriya
സനത് ജയസൂര്യ മമ്മൂട്ടിക്കൊപ്പം
ശ്രീലങ്കയുടെ സൂപ്പര്‍ താരം സനത് ജയസൂര്യയും മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയും ശ്രീലങ്കയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആഘോഷവുമായി ഇരുവരുടേയും ആരാധകര്‍. ശ്രീലങ്കയില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് ശ്രീലങ്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങളടക്കം പുറത്തുവിടുകയും ചെയ്തു.
മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയ ജയസൂര്യ ഇന്ത്യയില്‍ നിന്നും താരങ്ങളെയെല്ലാം ശ്രീലങ്ക ആസ്വദിക്കാനായി ക്ഷണിച്ചു. മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്താനായത് വലിയ ബഹുമതിയായി കാണുന്നെന്ന് ജയസൂര്യ കുറിച്ചു. താങ്കള്‍ ശരിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദിയെന്നും ജയസൂര്യയുടെ കുറിപ്പിലുണ്ട്. സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയുടെ പ്രധാന പ്രതീക്ഷയാണ് ടൂറിസം മേഖല.
സുന്ദറിന് പകരം ഷഹ്ബാസല്ല, മറ്റു രണ്ട് കളിക്കാര്‍; രാഹുല്‍ ക്യാപ്റ്റനായതിനെക്കുറിച്ചും ശിഖര്‍ ധവാന്‍രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി സംഘവും ശ്രീലങ്കയിലെത്തിയത്. എം.ടി വാസുദേവന്‍ നായരുടേതാണ് രചന. കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടില്ല. സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ശീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെയുമായി കൂടിക്കാഴ്ചയ്ക്ക് മമ്മൂട്ടി ശ്രമിക്കുകയാണ്.
കലാപത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരികള്‍ അധികാരത്തിലേറിയതോടെ ശ്രീലങ്കയില്‍ ടൂറിസം മേഖലയും പതുക്കെ ഉണരുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഒട്ടേറെ സന്ദര്‍ശകര്‍ ശ്രീലങ്കയിലെത്തിയിരുന്നു. കൊവിഡ് 19 നെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ ടൂറിസം മേഖല തകര്‍ന്നത്. ഇത് വിദേശനാണ്യ ശേഖരത്തേയും ബാധിച്ചു. ക്രിക്കറ്റ് താരം ജയസൂര്യ രാജ്യത്തിനുവേണ്ടി സമരരംഗത്ത് സജീവമായുണ്ടായിരുന്നു. സിനിമാ ചിത്രീകരണങ്ങളും മറ്റും സജീവമാവുകയാണെങ്കില്‍ ശ്രീലങ്കയില്‍ കൂടുതല്‍ ടൂറിസ്റ്റുകളെത്തുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
അത് അത്ര എളുപ്പമുള്ള കാര്യമല്ല, ദീപക് ചഹറിന് മുന്നറിയിപ്പുമായി മനീന്ദർ സിംഗ്എംടിയുടെ കഥകളാകുന്ന പത്ത് സിനിമകളിലൊന്നാണ് കടുഗണ്ണാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛനുണ്ടായിരുന്ന മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മയാണ് സിനിമ. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയ എംടിയുടെ കഥകളും സിനിമയാവുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്