ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ വിജയം അവിശ്വസനീയമായിരുന്നു. 193ന് 7 വിക്കറ്റ് നഷ്ടപ്പെട്ട നിലയിൽ നിന്ന് ടീമിനെ തോളിലേറ്റിയത് ദീപക് ചാഹറാണ്. അന്താരാഷ്ട്ര കരിയറിൽ ചാഹറിൻെറ കന്നി അർധസെഞ്ച്വറിയാണിത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ചാഹറിനെ പുകഴ്ത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ ചാഹറിനെ കണ്ട് പഠിക്കണമെന്നും കനേരിയ തുറന്നടിച്ചു. "മുഴുവൻ ക്രെഡിറ്റും ചാഹറിനുള്ളതാണ്. പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ അവനെ കണ്ട് പഠിക്കണം. അവസാനം വരെ വിട്ട് കൊടുക്കില്ലെന്നുറപ്പിച്ചാണ് ചാഹർ കളിച്ചത്. ആവശ്യമുള്ളപ്പോൾ സ്ട്രൈക് റൊട്ടേറ്റ് ചെയ്തു. ലൂസ് ബോളുകളിൽ ബൌണ്ടറികൾ നേടി. മത്സരം ജയിപ്പിക്കാൻ വേണ്ടിയാണ് കളിക്കുന്നതെന്ന ഉത്തമബോധ്യം ചാഹറിനുണ്ടായിരുന്നു," കനേരിയ തൻെറ യൂ ട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: തോൽക്കാൻ മനസ്സില്ലാത്ത വാലറ്റം, ദ്രാവിഡിൻെറ ആ തീരുമാനം വിജയിച്ചു; ദീപക് ചാഹർ റിയൽ ഹീറോ!!
ബാറ്റിങിൽ മാത്രമല്ല ബോളിങിൽ രണ്ട് മത്സരങ്ങളിലും ചാഹർ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റുകളാണ് യുവതാരം വീഴ്ത്തിയത്. അവസാനം വരെയും വിട്ടുകൊടുക്കില്ലെന്ന ധോണിയുടെ ഫിലോസഫിയാണ് ചാഹർ പിന്തുടർന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയാണ് ചാഹറിൻെറ ക്യാപ്റ്റനെന്നത് തന്നെയാണ് ഇതിന് കാരണമെന്നും കനേരിയ പറഞ്ഞു. 19 റൺസാണ് ഭുവനേശ്വർ കുമാർ നേടിയതെങ്കിലും അതിന് അർധശതകത്തിൻെറ ഗുണമുണ്ടെന്നും കനേരിയ കൂട്ടിച്ചേർത്തു.
Also Read: തോൽക്കാൻ മനസ്സില്ലാത്ത വാലറ്റം, ദ്രാവിഡിൻെറ ആ തീരുമാനം വിജയിച്ചു; ദീപക് ചാഹർ റിയൽ ഹീറോ!!
ബാറ്റിങിൽ മാത്രമല്ല ബോളിങിൽ രണ്ട് മത്സരങ്ങളിലും ചാഹർ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റുകളാണ് യുവതാരം വീഴ്ത്തിയത്. അവസാനം വരെയും വിട്ടുകൊടുക്കില്ലെന്ന ധോണിയുടെ ഫിലോസഫിയാണ് ചാഹർ പിന്തുടർന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയാണ് ചാഹറിൻെറ ക്യാപ്റ്റനെന്നത് തന്നെയാണ് ഇതിന് കാരണമെന്നും കനേരിയ പറഞ്ഞു. 19 റൺസാണ് ഭുവനേശ്വർ കുമാർ നേടിയതെങ്കിലും അതിന് അർധശതകത്തിൻെറ ഗുണമുണ്ടെന്നും കനേരിയ കൂട്ടിച്ചേർത്തു.