ന്യൂഡൽഹി: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡയർ ഡെവിൾസിന് വിജയം. ആവേശകരമായ മത്സരത്തിൽ പത്ത് റൺസിനാണ് ഡൽഹിയുടെ വിജയം. അർധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി സാംസണാണ് ഡൽഹിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. സഞ്ജുവാണ് കളിയിലെ കേമനും.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 164 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടാനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചു നിന്ന് അർധ സെഞ്ച്വറി നേടിയെങ്കിലും മുംബൈയെ വിജയിപ്പിക്കാനായില്ല. മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരുറൺ മാത്രം നേടി പാർഥിവ് പട്ടേൽ ആദ്യമേ പുറത്തായി. തുടർന്നെത്തിയ അമ്പാട്ടി റായിഡു, ക്രുനാൽ പാണ്ഡ്യ, കീറൻ പൊള്ളാർഡ് എന്നിവർ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചുവെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 164 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടാനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചു നിന്ന് അർധ സെഞ്ച്വറി നേടിയെങ്കിലും മുംബൈയെ വിജയിപ്പിക്കാനായില്ല. മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരുറൺ മാത്രം നേടി പാർഥിവ് പട്ടേൽ ആദ്യമേ പുറത്തായി. തുടർന്നെത്തിയ അമ്പാട്ടി റായിഡു, ക്രുനാൽ പാണ്ഡ്യ, കീറൻ പൊള്ളാർഡ് എന്നിവർ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചുവെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.