ഇൻഡോർ: രഞ്‍ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഡൽഹിയുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. ലഞ്ചിന് പിരിയുമ്പോൾ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തിട്ടുണ്ട്. നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയുടെ ആദ്യ ഇന്നിങ്സ് 547 റൺസിൽ അവസാനിച്ചു.
നിലവിൽ അവർക്ക് 178 റൺസിൻെറ ലീഡുണ്ട്. രഞ്ജി ട്രോഫിയിൽ ആദ്യ കിരീട വിജയമാണ് വിദർഭ ലക്ഷ്യമിടുന്നത്. 528ന് ഏഴ് എന്ന നിലയിലാണ് അവർ മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വാധ്കർ ടീമിന് വേണ്ടി സെഞ്ച്വറി നേടി. നേരത്തെ ഡൽഹി ആദ്യ ഇന്നിങ്സിൽ 295 റൺസിന് ഓൾ ഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുർബാനിയാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തത്.
നിലവിൽ അവർക്ക് 178 റൺസിൻെറ ലീഡുണ്ട്. രഞ്ജി ട്രോഫിയിൽ ആദ്യ കിരീട വിജയമാണ് വിദർഭ ലക്ഷ്യമിടുന്നത്. 528ന് ഏഴ് എന്ന നിലയിലാണ് അവർ മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വാധ്കർ ടീമിന് വേണ്ടി സെഞ്ച്വറി നേടി. നേരത്തെ ഡൽഹി ആദ്യ ഇന്നിങ്സിൽ 295 റൺസിന് ഓൾ ഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുർബാനിയാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തത്.