ന്യൂഡൽഹി: ഓപ്പണിങിൽ ശിഖർ ധവാൻ, രോഹിത് ശർമ്മ, മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ ബാറ്റിങ് ലൈനപ്പിൽ ആരെ നാലാമനായി ഇറക്കുമെന്നത് ഇപ്പോഴും ഇന്ത്യക്ക് തലവേദനയാണ്. ലോകകപ്പ് അടുത്തിട്ടും ഇക്കാര്യത്തിൽ ടീമിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനായിട്ടില്ല. അമ്പാട്ടി റായിഡുവിനെയാണ് നിലവിൽ ക്യാപ്റ്റൻ കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തൻെറ വ്യക്തിപരമായ അഭിപ്രായം ധോണിയെ പരിഗണിക്കണമെന്നാണെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ധോണിയെ നാലാമനായി ഇറക്കണമെന്നാണ് തൻെറ അഭിപ്രായമെന്ന് രോഹിത് വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തിൽ കോച്ചും ക്യാപ്റ്റനുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും രോഹിത് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നാലാമത് ഇറങ്ങിയ റായിഡു പരാജയമായിരുന്നു. അഞ്ചാമത് ഇറങ്ങിയ ധോണിയുടെ അർധശതകവും രോഹിതിൻെറ സെഞ്ച്വറിയുമാണ് ഇന്ത്യയെ കരകയറ്റിയത്.
എന്നാൽ ഇക്കാര്യത്തിൽ കോച്ചും ക്യാപ്റ്റനുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും രോഹിത് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നാലാമത് ഇറങ്ങിയ റായിഡു പരാജയമായിരുന്നു. അഞ്ചാമത് ഇറങ്ങിയ ധോണിയുടെ അർധശതകവും രോഹിതിൻെറ സെഞ്ച്വറിയുമാണ് ഇന്ത്യയെ കരകയറ്റിയത്.