ന്യൂഡല്‍ഹി: വിരാട് കോഹ്‍ലിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് സ്ഥാനം രാജിവെച്ചതുമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരനിര്‍ദേശവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. മുന്‍ ക്യാപ്‍റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കണമെന്നാണ് മാധവന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ധോണി കളി മതിയാക്കണമെന്നും പരിശീലകസ്ഥാനം ഏറ്റെടുക്കണമെന്നും എൻഎസ് മാധവന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ടീമില്‍നിന്ന് പുറത്താവുന്നവരെ ധോണി കാത്തിരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണിക്ക് ക്രിക്കറ്റിന്‍റെ എല്ലാവശങ്ങളും അറിയാം. മികച്ച തന്ത്രങ്ങള്‍ മെനയാനും അദ്ദേഹത്തിനാകും, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഫുട്‍ബോളിലെ കോച്ചിനെപ്പോലെയല്ല ക്രിക്കറ്റില്‍ കോച്ച്. ഏതാണ്ട് പണിയെടുക്കാതെ ശമ്പളം വാങ്ങുന്നപോലുള്ള ജോലിയാണത്. ഇത് കുംബ്ലെയ്ക്ക് മനസിലായില്ലെന്നു തോന്നുന്നു. ഗവാസ്‍കറും കുംബ്ലെയും ഉള്‍പ്പെടുന്ന പഴയ തലമുറ കോഹ്‍ലിയെയും കൂട്ടരെയും ധാര്‍മികത പഠിപ്പിക്കേണ്ട ആവശ്യമില്ല. കോഹ്‍ലിയുടെയും അദ്ദേഹത്തിന്‍റെ തലമുറയുടെയും സിക്സ് പാക്ക് മസിലുകളും ഫിറ്റ്നസുമൊന്നും അവര്‍ക്ക് സ്വപ്‍നം കാണാന്‍പോലും കഴിയില്ല.
1983ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചത് മാന്‍സിങ് എന്നൊരു കോച്ചിന്‍റെ കീഴിലാണെന്നും മാധവന്‍ ഓര്‍മിപ്പിച്ചു. അന്ന് മാനേജര്‍ എന്നായിരുന്നു ആ തസ്‍തിക അറിയപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ജോലി ബിസിസിഐക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുക മാത്രമായിരുന്നു, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
Dhoni should become coach: NS Madhavan
Noted writer NS Madhavan opined that MS Dhoni should stop playing and become the coach of Indian cricket team.
ധോണി കളി മതിയാക്കണമെന്നും പരിശീലകസ്ഥാനം ഏറ്റെടുക്കണമെന്നും എൻഎസ് മാധവന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ടീമില്‍നിന്ന് പുറത്താവുന്നവരെ ധോണി കാത്തിരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണിക്ക് ക്രിക്കറ്റിന്‍റെ എല്ലാവശങ്ങളും അറിയാം. മികച്ച തന്ത്രങ്ങള്‍ മെനയാനും അദ്ദേഹത്തിനാകും, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഫുട്‍ബോളിലെ കോച്ചിനെപ്പോലെയല്ല ക്രിക്കറ്റില്‍ കോച്ച്. ഏതാണ്ട് പണിയെടുക്കാതെ ശമ്പളം വാങ്ങുന്നപോലുള്ള ജോലിയാണത്. ഇത് കുംബ്ലെയ്ക്ക് മനസിലായില്ലെന്നു തോന്നുന്നു. ഗവാസ്‍കറും കുംബ്ലെയും ഉള്‍പ്പെടുന്ന പഴയ തലമുറ കോഹ്‍ലിയെയും കൂട്ടരെയും ധാര്‍മികത പഠിപ്പിക്കേണ്ട ആവശ്യമില്ല. കോഹ്‍ലിയുടെയും അദ്ദേഹത്തിന്‍റെ തലമുറയുടെയും സിക്സ് പാക്ക് മസിലുകളും ഫിറ്റ്നസുമൊന്നും അവര്‍ക്ക് സ്വപ്‍നം കാണാന്‍പോലും കഴിയില്ല.
1983ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചത് മാന്‍സിങ് എന്നൊരു കോച്ചിന്‍റെ കീഴിലാണെന്നും മാധവന്‍ ഓര്‍മിപ്പിച്ചു. അന്ന് മാനേജര്‍ എന്നായിരുന്നു ആ തസ്‍തിക അറിയപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ജോലി ബിസിസിഐക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുക മാത്രമായിരുന്നു, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
Dhoni should become coach: NS Madhavan
Noted writer NS Madhavan opined that MS Dhoni should stop playing and become the coach of Indian cricket team.