ഗ്രനേഡ: ഇംഗ്ലണ്ടിനെതിരെ വീണ്ടും ക്രിസ് ഗെയിലിൻെറ ബാറ്റിങ് വെടിക്കെട്ട്. 97 പന്തിൽ നിന്ന് 162 റൺസെടുത്ത് താരം മിന്നൽപ്പിണരായെങ്കിലും മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 29 റൺസിന് തോറ്റു. ഇംഗ്ലണ്ട് ഉയർത്തിയ 418 റൺസ് പിന്തുടർന്ന് ഇറങ്ങിയപ്പോഴാണ് ഗെയിൽ വിസ്മയ പ്രകടനം കാഴ്ച വെച്ചത്. 14 പടുകൂറ്റൻ സിക്സറുകളും 11 ഫോറും അടങ്ങിയതായിരുന്നു ഗെയിലിൻെറ ഇന്നിങ്സ്. സ്റ്റോക്സിൻെറ പന്തിലാണ് ഒടുവിൽ അദ്ദേഹം പുറത്തായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗെയിലിൻെറ രണ്ടാം സെഞ്ച്വറിയാണിത്. ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് ക്ലബ്ബിലും അദ്ദേഹം ഇടം പിടിച്ചു.
നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 418 റൺസാണ് അടിച്ച് കൂട്ടിയത്. ക്യാപ്റ്റൻ ഇയാൻ മോർഗനും ജോസ് ബട്ട്ലറും അവർക്കായി സെഞ്ച്വറികൾ നേടി. ഗെയിലിൻെറ നേതൃത്വത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച വെസ്റ്റ് ഇൻഡീസ് പക്ഷേ 48 ഓവറിൽ 389 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 418 റൺസാണ് അടിച്ച് കൂട്ടിയത്. ക്യാപ്റ്റൻ ഇയാൻ മോർഗനും ജോസ് ബട്ട്ലറും അവർക്കായി സെഞ്ച്വറികൾ നേടി. ഗെയിലിൻെറ നേതൃത്വത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച വെസ്റ്റ് ഇൻഡീസ് പക്ഷേ 48 ഓവറിൽ 389 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.