ഓവൽ: കെ.എൽ.രാഹുലിൻെറയും ഋഷഭ് പന്തിൻെറയും സെഞ്ച്വറികൾക്കും ചെറുത്തുനിൽപ്പിനും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. മുൻ നായകൻ അലിസ്റ്റർ കുക്കിൻെറ വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മിന്നുന്ന വിജയം. 118 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. അവസാന ടെസ്റ്റ് അവിസ്മരണീയമാക്കി മാറ്റിയ അലിസ്റ്റർ കുക്ക് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 345 റൺസിനാണ് അവസാനിച്ചത്. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ച ഇന്ത്യയെ തകർത്തത് ആദിൽ റാഷിദാണ്. രാഹുലിനെയും പന്തിനെയും റാഷിദാണ് മടക്കി അയച്ചത്. രാഹുൽ 224 പന്തിൽ നിന്ന് 149 റൺസും പന്ത് 146 പന്തിൽ നിന്ന് 114 റൺസും നേടി.
ഇരുവരും ചേർന്ന് 204 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. തൻെറ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണ് പന്ത് നേടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 345 റൺസിനാണ് അവസാനിച്ചത്. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ച ഇന്ത്യയെ തകർത്തത് ആദിൽ റാഷിദാണ്. രാഹുലിനെയും പന്തിനെയും റാഷിദാണ് മടക്കി അയച്ചത്. രാഹുൽ 224 പന്തിൽ നിന്ന് 149 റൺസും പന്ത് 146 പന്തിൽ നിന്ന് 114 റൺസും നേടി.
ഇരുവരും ചേർന്ന് 204 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. തൻെറ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണ് പന്ത് നേടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.