ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡിന് ഇനി അവകാശികൾ ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 444 റൺസെന്ന റെക്കോർഡ് സ്കോർ നേടിയത്.
അലക്സ് ഹെയ്ൽസ് (171), ജോസ് ബട്ട്ലർ(90), ജോറൂട്ട് (85), ഓയിൽ മോർഗൻ(57) എന്നിവരുടെ മികവിലാണ് 50 ഓവറിൽ റെക്കോർഡ് സ്കോർ തികച്ചത്. ഇതോടെ 2006-ൽ നെതർലാൻഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 എന്ന സ്കോർ പഴങ്കഥയായി. പാക്കിസ്ഥാൻ ബോളർ വഹാബ് റിയാസ് 10 ഓവറിൽ 110 റൺസും ഹസൻ അലി 74 റൺസും മുഹമ്മദ് നവാസ് 62 റൺസും വിട്ടുകൊടുത്തു. പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചിട്ടില്ല.
അലക്സ് ഹെയ്ൽസ് (171), ജോസ് ബട്ട്ലർ(90), ജോറൂട്ട് (85), ഓയിൽ മോർഗൻ(57) എന്നിവരുടെ മികവിലാണ് 50 ഓവറിൽ റെക്കോർഡ് സ്കോർ തികച്ചത്. ഇതോടെ 2006-ൽ നെതർലാൻഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 എന്ന സ്കോർ പഴങ്കഥയായി. പാക്കിസ്ഥാൻ ബോളർ വഹാബ് റിയാസ് 10 ഓവറിൽ 110 റൺസും ഹസൻ അലി 74 റൺസും മുഹമ്മദ് നവാസ് 62 റൺസും വിട്ടുകൊടുത്തു. പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചിട്ടില്ല.