ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിൽ ജാക്സ് എന്ന ഇംഗ്ലീഷ് ക്രിക്കറ്റർ. ഇംഗ്ലീഷ് കൌണ്ടിയിൽ സറേയുടെ താരമായ ജാക്സ് വെറും 25 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്. ഒരോവറിൽ ആറ് സിക്സറും അദ്ദേഹം പറത്തി. ടി10 മത്സരത്തിൽ ലങ്കാഷെയറിനെതിരെയായിരുന്നു മാസ്മരിക പ്രകടനം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ഇതെങ്കിലും ഔദ്യോഗിക മത്സരത്തിലല്ല ഈ പ്രകടനം. ഇതിനാൽ തന്നെ ജാക്സിൻെറ സ്കോർ അന്താരാഷ്ട്ര ക്രിക്കറ്റിൻെറ റെക്കോർഡ് ബുക്കിൽ ഇടം പിടിക്കില്ല.
വെറും 14 പന്തിൽ നിന്നാണ് ജാക്സ് അർധശതകം പൂർത്തിയാക്കിയത്. പിന്നീട് ആറ് പന്തിൽ ആറ് സിക്സറും അടിച്ചു. ഇന്നിങ്സ് അവസാനിക്കുമ്പോൾ അദ്ദേഹം 30 പന്തിൽ നിന്ന് 105 റൺസെടുത്തു. മത്സരത്തിൽ സറേ 10 ഓവറിൽ 176 റൺസെടുത്തു. ലങ്കാഷെയറിനെ 95 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്.
വെറും 14 പന്തിൽ നിന്നാണ് ജാക്സ് അർധശതകം പൂർത്തിയാക്കിയത്. പിന്നീട് ആറ് പന്തിൽ ആറ് സിക്സറും അടിച്ചു. ഇന്നിങ്സ് അവസാനിക്കുമ്പോൾ അദ്ദേഹം 30 പന്തിൽ നിന്ന് 105 റൺസെടുത്തു. മത്സരത്തിൽ സറേ 10 ഓവറിൽ 176 റൺസെടുത്തു. ലങ്കാഷെയറിനെ 95 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്.