ആപ്പ്ജില്ല

കോലി ശരിക്കും ക്രിസ്റ്റ്യാനോയുടെ ആരാധകൻ തന്നെയാണോ? അത് പോലെ ചെയ്യാൻ ധൈര്യമില്ലേയെന്ന് ആരാധകർ!!

ഇന്ത്യൻ നായകൻ വിരാട് കോലി വാർത്താ സമ്മേളനത്തിനിടെ കൊക്കൊ കോള കുപ്പികൾ മാറ്റാതിരുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകൾ

Samayam Malayalam 19 Jun 2021, 4:38 pm
യൂറോ കപ്പിനിടെ വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കൊ കോള കുപ്പികൾ ടേബിളിൽ നിന്ന് മാറ്റിയത് വലിയ ചർച്ചയായിരുന്നു. കോള കുപ്പികൾ മാറ്റിവെച്ച താരം പകരം വെള്ളക്കുപ്പികൾ വെക്കുകയാണ് ചെയ്തത്. കോളയൊഴിവാക്കി വെള്ളം കുടിക്കണമെന്ന വ്യക്തമായ സന്ദേശമാണ് റൊണാൾഡോ നൽകിയത്. ഇതോടെ കൊക്കൊ കോള കമ്പനിക്ക് വിപണിയിൽ വൻനഷ്ടവും സംഭവിച്ചിരുന്നു.
Samayam Malayalam fans disappointed after virat kohli not removing coca cola bottles in press conference
കോലി ശരിക്കും ക്രിസ്റ്റ്യാനോയുടെ ആരാധകൻ തന്നെയാണോ? അത് പോലെ ചെയ്യാൻ ധൈര്യമില്ലേയെന്ന് ആരാധകർ!!


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചർച്ച

യൂറോ കപ്പിൽ റൊണാൾഡോയുടെ രീതി പിന്നീട് പോൾ പോഗ്ബയും ഇറ്റാലിയൻ താരം ലോക്കോട്ടെല്ലിയുമൊക്കെ പിന്തുടർന്നിരുന്നു. ഇതിന് പിന്നാലെ താരങ്ങളെ പരേക്ഷമായി വിമർശിച്ച് യുവേഫയും രംഗത്തെത്തി. ഈ കോള ബഹിഷ്കരണം വലിയ ചർച്ചയാവുന്നതിനിടയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും വാർത്താസമ്മേളനവും പുതിയ ചർച്ചയാവുകയാണ്.

(AP/PTI)

കോലി എന്താ അങ്ങനെ ചെയ്യാഞ്ഞത്?

കോലി കോള കുപ്പികൾ മാറ്റിയില്ല

ഇന്ത്യൻ നായകൻ വിരാട് കോലി വാർത്താ സമ്മേളനത്തിനിടയിൽ കോള കുപ്പികൾ മാറ്റാൻ തയ്യാറാവാഞ്ഞത് ആരാധകരിൽ ഒരു വിഭാഗത്തെ നിരാശരാക്കിയിരിക്കുകയാണ്. റൊണാൾഡോയുടെ കടുത്ത ആരാധകനായ കോലി നിലപാടുകളിലും റൊണാൾഡോയെ പിന്തുടരണമെന്നാണ് ട്വിറ്ററിൽ പലരും ആവശ്യപ്പെടുന്നത്. ന്യൂസിലൻറ് നായകൻ കെയ്ൻ വില്യംസണും കോള കുപ്പികൾ മാറ്റാൻ തയ്യാറായിരുന്നില്ല.

(AP/PTI)

Also Read:ഇൻസ്റ്റഗ്രാമിൽ ധോണി ഫോളോ ചെയ്യുന്നത് 4 പേരെ മാത്രം; താരത്തിൻെറ ഫോളോവേഴ്സ് 33 മില്യൺ!!

നിരാശ തോന്നുന്നു

വില്യംസണും അത് ചെയ്തില്ല

ആരാധകർക്ക് നിരാശ

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ് താനെന്ന് വിരാട് കോലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുന്നത്. യൂറോ കപ്പിൻെറ സ്പോൺസർമാരിൽ ഒന്നാണ് കൊക്കൊ കോള. സ്പോൺസർമാരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെന്ന ഒരു മറുവാദവും ഉയരുന്നുണ്ട്.

(REUTERS/Martin Hunter)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്