ന്യൂഡൽഹി: നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു ഇന്ത്യയുടെ യുവക്രിക്കറ്റർ പൃഥ്വി ഷാ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിത്തന്ന നായകനാണ് ഷാ. വിലക്കിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീര തിരിച്ചുവരവ് പ്രകടനമാണ് ഷാ കാഴ്ച വെച്ചത്.
മുംബൈക്ക് വേണ്ടി ആസ്സാമിനെതിരെ താരം അർധശതകം നേടി. വെറും 39 പന്തിൽ നിന്ന് അദ്ദേഹം 63 റൺസാണെടുത്തത്. എന്നാൽ അർധശതകം പൂർത്തിയാക്കിയ ശേഷം താരം കാണിച്ച ഷോ എന്തായാലും ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. ബാറ്റ് ഉയർത്തി, ഇനി മുതൽ തനിക്ക് വേണ്ടി ബാറ്റ് സംസാരിക്കും എന്നാണ് അദ്ദേഹം ഗ്യാലറിയെ നോക്കി ആംഗ്യം കാണിച്ചത്.
Also Read: ഇന്ത്യക്ക് പുറത്തുള്ള പ്രിയ ക്രിക്കറ്ററെയും ഇഷ്ട ഫുട്ബോൾ താരത്തെയും വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ
ഏഴ് ഫോറും രണ്ട് സിക്സും അടങ്ങിയതാണ് ഷായുടെ ഇന്നിങ്സ്. ബിസിസിഐ ഡൊമസ്റ്റിക് ഒഫീഷ്യൽ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്.
"ഇതാണ് യുവതാരങ്ങളുടെ പ്രശ്നം... വിലക്കിന് ശേഷം തിരിച്ചുവരവിൽ താരതമ്യേന ഒരു മോശം ടീമിനോട് അർധശതകം നേടിയ ശേഷം അമിത ആത്മവിശ്വാസത്തോടെ ഷോ കാണിക്കുന്നു. അൽപം കൂടി വിനയത്തോടെ പെരുമാറാൻ ഇവർ പഠിക്കണം. ഇത്തരം അമിത ആത്മവിശ്വാസമുള്ളവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികകാലം വാഴുമെന്ന് തോന്നുന്നില്ല," ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Also Read: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് നായകൻമാർ ആരെന്ന് വെളിപ്പെടുത്തി അക്തർ; ഒരാൾ ഇന്ത്യൻ താരം, മറ്റൊരാൾ പാക് ഇതിഹാസം!!
ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ കാണാം: