പാകിസ്ഥാനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ റെക്കോർഡ് ബാറ്റിങ് പ്രകടനമാണ് കാഴ്ച വെച്ചത്. ലോക ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ താരമായി അദ്ദേഹം മാറി. 418 പന്തിൽ നിന്ന് 335 റൺസെടുത്ത് അദ്ദേഹം പുറത്താവാതെ നിന്നു. മികച്ച ഫോമിൽ അദ്ദേഹം ബാറ്റ് ചെയ്യവേ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ഓസീസ് നായകൻ ടിം പെയ്ൻ.
ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള പെയ്നിൻെറ തീരുമാനത്തിനെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനം ഉയരുകയാണ്. ഡിക്ലയർ ചെയ്യുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 589 റൺസെടുത്തിരുന്നു. രണ്ടാം ദിനം ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിൽ നിൽക്കുമ്പോഴാണ് ഡിക്ലയർ ചെയ്തതെങ്കിലും വാർണറിനെ ക്വാഡ്രപ്പിൾ സെഞ്ച്വറി അടിക്കാൻ അനുവദിച്ചില്ല എന്നതാണ് വിമർശനത്തിന് കാരണം.
Also Read: കളിക്കുക, അല്ലെങ്കിൽ പുറത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര മൂന്ന് താരങ്ങൾക്ക് നിർണായകം!!
ലോക ക്രിക്കറ്റിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) നേടിയിട്ടുള്ള ഏക ബാറ്റ്സ്മാൻ ബ്രയാൻ ലാറയാണ്. അത്തരം ഒരു അപൂർവനേട്ടത്തിന് അനുവദിക്കാതെയാണ് പെയ്ൻ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടുള്ളത് മാത്യു ഹെയ്ഡനാണ്. 380 റൺസാണ് ഹെയ്ഡൻ നേടിയിരുന്നത്.
Also Read: ലോകകപ്പിൽ ആ താരത്തെ ടീമിൽ എടുക്കാതെ പോയത് നിർഭാഗ്യകരം, ഇനി അബദ്ധം പറ്റില്ല; ഇന്ത്യയുടെ ബാറ്റിങ് പ്രതിസന്ധിക്ക് അവനാണ് പരിഹാരമെന്ന് എംഎസ്കെ പ്രസാദ്!!
നിലവിൽ ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്. 334 റൺസ് നേടിയിരുന്ന ഡോൺ ബ്രാഡ്മാൻെറ റെക്കോർഡ് മറികടന്നപ്പോൾ തന്നെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. മുൻ നാകൻ മാർക്ക് ടെയ്ലറും ഓസ്ട്രേലിയക്കായി ഒരു ടെസ്റ്റിൽ 334 റൺസ് നേടിയിട്ടുണ്ട്.
ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ:
ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള പെയ്നിൻെറ തീരുമാനത്തിനെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനം ഉയരുകയാണ്. ഡിക്ലയർ ചെയ്യുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 589 റൺസെടുത്തിരുന്നു. രണ്ടാം ദിനം ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിൽ നിൽക്കുമ്പോഴാണ് ഡിക്ലയർ ചെയ്തതെങ്കിലും വാർണറിനെ ക്വാഡ്രപ്പിൾ സെഞ്ച്വറി അടിക്കാൻ അനുവദിച്ചില്ല എന്നതാണ് വിമർശനത്തിന് കാരണം.
Also Read: കളിക്കുക, അല്ലെങ്കിൽ പുറത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര മൂന്ന് താരങ്ങൾക്ക് നിർണായകം!!
ലോക ക്രിക്കറ്റിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) നേടിയിട്ടുള്ള ഏക ബാറ്റ്സ്മാൻ ബ്രയാൻ ലാറയാണ്. അത്തരം ഒരു അപൂർവനേട്ടത്തിന് അനുവദിക്കാതെയാണ് പെയ്ൻ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടുള്ളത് മാത്യു ഹെയ്ഡനാണ്. 380 റൺസാണ് ഹെയ്ഡൻ നേടിയിരുന്നത്.
Also Read: ലോകകപ്പിൽ ആ താരത്തെ ടീമിൽ എടുക്കാതെ പോയത് നിർഭാഗ്യകരം, ഇനി അബദ്ധം പറ്റില്ല; ഇന്ത്യയുടെ ബാറ്റിങ് പ്രതിസന്ധിക്ക് അവനാണ് പരിഹാരമെന്ന് എംഎസ്കെ പ്രസാദ്!!
നിലവിൽ ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്. 334 റൺസ് നേടിയിരുന്ന ഡോൺ ബ്രാഡ്മാൻെറ റെക്കോർഡ് മറികടന്നപ്പോൾ തന്നെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. മുൻ നാകൻ മാർക്ക് ടെയ്ലറും ഓസ്ട്രേലിയക്കായി ഒരു ടെസ്റ്റിൽ 334 റൺസ് നേടിയിട്ടുണ്ട്.
ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ: