ആപ്പ്ജില്ല

മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി; 5 കളിക്കാർ നിരീക്ഷണത്തിൽ, ടീമിനൊപ്പം ചേരാനാവില്ല!!

ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കിട്ടിയിരിക്കുന്നത് അക്ഷരാർഥത്തിൽ എട്ടിൻെറ പണിയാണ്...

Samayam Malayalam 2 Jan 2021, 7:05 pm
നിർണായകമായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി 5 കളിക്കാർ നിരീക്ഷണത്തിൽ. ഉപനായകൻ രോഹിത് ശർമ, യുവ ഓപ്പണർ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്, പേസർ നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരാണ് നിരീക്ഷണത്തിൽ പോവേണ്ടി വരിക. ഇവർക്ക് നിലവിൽ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. പരിശീലനത്തിൽ പങ്കെടുക്കാനും സാധിക്കില്ല.
Samayam Malayalam Rohit Sharma
രോഹിത് ശർമയടക്കം 5 താരങ്ങൾ നിരീക്ഷണത്തിൽ


ഓസ്ട്രേലിയയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായാണ് ഇവർക്കെതിരായ ആരോപണം. ബയോ ബബിളിൽ നിന്ന് പുറത്ത് കടന്ന് റെസ്റ്റോറൻറിൽ പോയി ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഒരു ആരാധകൻ ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. റിഷഭ് പന്തിനെ കെട്ടിപ്പിടിച്ചുവെന്ന് ഈ ആരാധകൻ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ പിന്നീടിത് നിഷേധിച്ചു.

Also Read: കോലിയെ മാറ്റി രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനാക്കണോ? ആരാധകർക്ക് ഒന്നടങ്കം ഒരേ അഭിപ്രായം; ഇനി ഓപ്പണറാവേണ്ടത് യുവതാരം!!

ഓസീസ് മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു. ആദ്യം ബിസിസിഐ കളിക്കാർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാലിപ്പോൾ താരങ്ങൾ ഐസൊലേഷനിൽ പോവുന്ന കാര്യത്തിൽ ബിസിസിഐയും പിന്തുണച്ചിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണം നടത്തുന്നുണ്ട്.


ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. കളിക്കാരുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് അതിന് മുൻപായി വ്യക്തമാക്കും. നിലവിൽ 1-1 എന്ന നിലയിലാണ് പരമ്പര. നാല് മത്സരങ്ങളാണ് ആകെയുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്