ചണ്ഡിഗർഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനൽ കളിച്ചത് അഞ്ച് പഞ്ചാബുകാർ. ഇന്ത്യ കിരീടം നേടിയ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മൂന്ന് പഞ്ചാബുകാരും ഓസീസ് ടീമിൽ രണ്ട് പഞ്ചാബ് വംശജരുമാണ് കളിച്ചത്.
മൊഹാലിക്കാരനായ ശുഭ്മാൻ ഗില്ലാണ് ടൂർണമെൻറിൻെറ തന്നെ താരമായി മാറിയത്. അമൃത്സറിൽ നിന്നുള്ള അഭിഷേക് ശർമ്മയും ചണ്ഡിഗർഡിൽ നിന്നുള്ള അർഷ് ദീപ് സിങും ഇന്ത്യക്കായി ഇറങ്ങി.
നവൻസഹറിൽ വേരുകളുള്ള ജാസൺ സാംഗയാണ് ഓസീസ് ടീമിനെ നയിച്ചത്. ചണ്ഡിഗർഡിൽ ജനിച്ച പരം ഉപ്പലും ഓസ്ട്രേലിയക്കായി കളിച്ചു. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കിരീടം നേടിയത്.
മൊഹാലിക്കാരനായ ശുഭ്മാൻ ഗില്ലാണ് ടൂർണമെൻറിൻെറ തന്നെ താരമായി മാറിയത്. അമൃത്സറിൽ നിന്നുള്ള അഭിഷേക് ശർമ്മയും ചണ്ഡിഗർഡിൽ നിന്നുള്ള അർഷ് ദീപ് സിങും ഇന്ത്യക്കായി ഇറങ്ങി.
നവൻസഹറിൽ വേരുകളുള്ള ജാസൺ സാംഗയാണ് ഓസീസ് ടീമിനെ നയിച്ചത്. ചണ്ഡിഗർഡിൽ ജനിച്ച പരം ഉപ്പലും ഓസ്ട്രേലിയക്കായി കളിച്ചു. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കിരീടം നേടിയത്.