മുൻ ന്യൂസിലൻറ് താരം ക്രിസ് കെയിൻസിനെ ജീവൻ രക്ഷാ ഉപകരണങ്ങളിൽ നിന്ന് മാറ്റി. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് താരത്തിൻെറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുഴഞ്ഞുവീണതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കെയിൻസിനെ സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ഇത് വരെ കഴിഞ്ഞിരുന്നത്. ഗുരുതരാവസ്ഥയിൽ നിന്ന് തിരിച്ചുവരവിൻെറ പാതയിലേക്കാണ് കെയിൻസ് എന്നത് ക്രിക്കറ്റ് ലോകത്തിന് ആശ്വാസം പകരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കെയിൻസ് കുടുംബാഗങ്ങളുമായി സംസാരിച്ചുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 51കാരനായ താരത്തിൻെറ ആരോഗ്യസ്ഥിതി കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശമായി തുടരുകയാണ്. നേരത്തെയും ശസ്ത്രക്രിയകൾ നടത്തിയിരുന്നു.
Also Read: ധവാൻ ഉണ്ടാവുമോ? സഞ്ജുവിനെ ഒഴിവാക്കും; ഇന്ത്യയുടെ ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ!
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കെയിൻസിൻെറ ജീവിതം ദുരിതപൂർണമായിരുന്നു. കരിയറിൻെറ അവസാനഘട്ടത്തിൽ ഒത്തുകളി വിവാദവും താരത്തിനെതിരെ ഉണ്ടായിരുന്നു. ന്യൂസിലൻറ് കണ്ട എക്കാലത്തെയും മികച്ച ഓൾറൌണ്ടർമാരിൽ ഒരാളായ കെയിൻസ് 215 ഏകദിനങ്ങളും 62 ടെസ്റ്റ് മത്സരങ്ങളും 2 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Also Read: ധവാൻ ഉണ്ടാവുമോ? സഞ്ജുവിനെ ഒഴിവാക്കും; ഇന്ത്യയുടെ ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ!
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കെയിൻസിൻെറ ജീവിതം ദുരിതപൂർണമായിരുന്നു. കരിയറിൻെറ അവസാനഘട്ടത്തിൽ ഒത്തുകളി വിവാദവും താരത്തിനെതിരെ ഉണ്ടായിരുന്നു. ന്യൂസിലൻറ് കണ്ട എക്കാലത്തെയും മികച്ച ഓൾറൌണ്ടർമാരിൽ ഒരാളായ കെയിൻസ് 215 ഏകദിനങ്ങളും 62 ടെസ്റ്റ് മത്സരങ്ങളും 2 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.