ആപ്പ്ജില്ല

ദാദ പറഞ്ഞു, ധോണി മൂന്നാമത് ഇറങ്ങി; പിന്നീട് സംഭവിച്ചത് ചരിത്രം

ധോണിയുടെ പ്രതിഭ കൃത്യമായി അറിയുമായിരുന്ന ഗാംഗുലി ക്യാപ്റ്റൻ എന്ന നിലയിൽ തീരുമാനം മാറ്റി

Samayam Malayalam 30 Jul 2018, 5:01 pm
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. മികച്ച ഒരു കൂട്ടം താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തോട് ടീം ഇന്ത്യ കടപ്പെട്ടിരിക്കുന്നു. എംഎസ് ധോണി എന്ന ക്രിക്കറ്ററെ ഇന്ത്യക്ക് സമ്മാനിച്ചതിൽ ദാദ എടുത്ത ഒരു തീരുമാനത്തിൻെറ പങ്ക് ചെറുതല്ല.
Samayam Malayalam Ganguly


പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന മത്സരം. ധോണി കരിയറിൻെറ തുടക്കത്തിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ധോണി ഏഴാമതാണ് ഇറങ്ങിയത്. മൂന്നാം മത്സരത്തിലും ധോണി മൂന്നാമത് ഇറങ്ങിയാൽ മതിയെന്നായിരുന്നു ടീം മീറ്റിങിലെ തീരുമാനം.

എന്നാൽ ധോണിയുടെ പ്രതിഭ കൃത്യമായി അറിയുമായിരുന്ന ഗാംഗുലി ക്യാപ്റ്റൻ എന്ന നിലയിൽ തീരുമാനം മാറ്റി. മൂന്നാമനായി ധോണിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ദാദ എപ്പോൾ ഇറങ്ങുമെന്നായിരുന്നു ധോണിയുടെ ചോദ്യം. താൻ നാലാമത് ഇറങ്ങുമെന്ന് ഗാംഗുലിയുടെ മറുപടി.

ക്രീസിലെത്തിയ ധോണി പാക് ബോളിങ് നിരയെ അടിച്ച് തകർത്തു. 15 ഫോറുകളും നാല് സിക്സും അടക്കം അദ്ദേഹത്തിൻെറ ബാറ്റിൽ നിന്ന് പിറന്നത് 148 റൺസ്. ആ ഇന്നിങ്സിന് ശേഷമാണ് ധോണി ടീമിൽ സ്ഥാനം ഉറപ്പാക്കിയത്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻ എന്ന പരിപാടിയിലാണ് ഗാംഗുലി ഇക്കാര്യം ഓർത്തെടുത്തത്.

ഇന്ത്യക്ക് ലോകകിരീടം വരെ നേടിക്കൊടുത്ത ധോണി എന്ന ക്യാപ്റ്റൻ പിന്നെ ചരിത്രത്തിൽ ഒരുപാട് നേട്ടങ്ങൾ എഴുതി ചേർത്തുവെന്നത് വേറെ കാര്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്