അഡലെയ്ഡ്: ഒരു ടിവി ഷോ ഇത്രക്ക് പുലിവാല് പിടിപ്പിക്കുമെന്ന് ഹാർദിക് പാണ്ഡ്യയും കെ.എൽ.രാഹുലും സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇരുവരുടെയും കരിയറിന് തന്നെ വലിയ ഭീഷണി ഉയർത്തുകയാണ്. ബിസിസിഐ ഉന്നതാധികാര സമിതിയംഗം ഡയാന എഡൽജിയുടെ നിലപാടുകളാണ് ഇരുവർക്കും വെല്ലുവിളിയാവുന്നത്. നേരത്തെ തന്നെ പാണ്ഡ്യയെയും രാഹുലിനെയും ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ബിസിസിഐയുടെ അന്വേഷണം നടക്കുകയാണ്. വരുന്ന ലോകകപ്പിന് ഇനി നാല് മാസം മാത്രമാണുള്ളത്. അതിനാൽ തന്നെ ഇരുവരുടെയും ലോകകപ്പ് ഭാവി തുലാസിലാണ്.
വരാൻ പോവുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും താരങ്ങളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കോഫി വിത്ത് കരൺ എന്ന ടിവി ചാറ്റ് ഷോയിലാണ് പാണ്ഡ്യ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. കെ.എൽ.രാഹുലും പരിപാടിയിൽ ഒപ്പമുണ്ടായിരുന്നു.
ബിസിസിഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇരുതാരങ്ങളും മറുപടി നൽകി. വിവാദ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് പറയുന്നതായി ഇരുവരും വ്യക്തമാക്കി.
വരാൻ പോവുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും താരങ്ങളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കോഫി വിത്ത് കരൺ എന്ന ടിവി ചാറ്റ് ഷോയിലാണ് പാണ്ഡ്യ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. കെ.എൽ.രാഹുലും പരിപാടിയിൽ ഒപ്പമുണ്ടായിരുന്നു.
ബിസിസിഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇരുതാരങ്ങളും മറുപടി നൽകി. വിവാദ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് പറയുന്നതായി ഇരുവരും വ്യക്തമാക്കി.