ന്യൂഡൽഹി: 2019ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളത് രണ്ട് ടീമുകളാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ ഹെർഷൽ ഗിബ‍്‍സ്. ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ് ഗിബ‍്‍സിൻെറ അഭിപ്രായത്തിൽ ഏറ്റവും സാധ്യതയുള്ള ഒരു ടീം. ഇന്ത്യയാണ് ശക്തരായ മറ്റൊരു ടീം. ഇരുടീമുകളും സെമിഫൈനൽ വരെ എന്തായാലും എത്തുമെന്ന് ഗിബ‍്‍സ് പറഞ്ഞു. സെമിയിൽ എത്തുന്ന മറ്റ് രണ്ട് ടീമുകൾ ആരെന്ന് പറയാൻ പറ്റില്ല. ലോകകപ്പ് പോലൊരു വലിയ ടൂർണമെൻറിൽ എന്തും സംഭവിക്കാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ഓൾറൗണ്ടറില്ലാത്തതാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ പോരായ്മയെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് ഗിബ‍്‍സ് വലിയ സാധ്യതകൾ കൽപ്പിക്കുന്നില്ല. ഡീ വില്ലിയേഴ്സ് ഇല്ലെങ്കിലും ഡുപ്ലെസിയെയും ഡീകോക്കിനെയും പോലുള്ള താരങ്ങൾ ടീമിലുണ്ട്. എന്നാൽ ഒരു മികച്ച ഓൾ റൗണ്ടറില്ലാത്തത് വലിയ പോരായ്മയാണെന്ന് ഗിബ‍്‍സ് പറഞ്ഞു.
നല്ല ഓൾറൗണ്ടറില്ലാത്തതാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ പോരായ്മയെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് ഗിബ‍്‍സ് വലിയ സാധ്യതകൾ കൽപ്പിക്കുന്നില്ല. ഡീ വില്ലിയേഴ്സ് ഇല്ലെങ്കിലും ഡുപ്ലെസിയെയും ഡീകോക്കിനെയും പോലുള്ള താരങ്ങൾ ടീമിലുണ്ട്. എന്നാൽ ഒരു മികച്ച ഓൾ റൗണ്ടറില്ലാത്തത് വലിയ പോരായ്മയാണെന്ന് ഗിബ‍്‍സ് പറഞ്ഞു.