ആപ്പ്ജില്ല

യുവരാജിന്‍റെ ആറ് സിക്‌സറുകള്‍ക്ക് കമന്‍ററി പറയാന്‍ രവി ശാസ്ത്രി എത്തിയത് അപ്രതീക്ഷിതമായി

2007-ലെ ലോകകപ്പില്‍ യുവരാജ് സിങ് ഓരോവറില്‍ ആറ് സിക്‌സറടിക്കുമ്പോള്‍ കമന്റേറ്ററായി രവി ശാസ്ത്രി എത്തിയത് അപ്രതീക്ഷിതമായെന്ന് ഡേവിഡ് ലോയ്ഡിന്റെ വെളിപ്പെടുത്തല്‍.

Lipi 17 Jun 2020, 1:44 pm

ഹൈലൈറ്റ്:

  • ഇന്ത്യ ജയിച്ച ലോകകപ്പ് ഫൈനലുകളില്‍ രവി ശാസ്ത്രി കമന്റേററായി
  • സ്റ്റ്യുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിങ് ആറ് സിക്‌സറടിച്ചപ്പോഴും ശാസ്ത്രി കമന്റേറ്റര്‍
  • 12 പന്തില്‍ നിന്നും അര്‍ധശതകം കണ്ടെത്തിയ യുവരാജിന് ലോക റെക്കോര്‍ഡ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam യുവരാജിന്‍റെ ആറ് സിക്‌സറുകള്‍ക്ക് കമന്‍ററി പറഞ്ഞത് രവി ശാസ്ത്രി
യുവരാജിന്‍റെ ആറ് സിക്‌സറുകള്‍ക്ക് കമന്‍ററി പറഞ്ഞത് രവി ശാസ്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനാകുന്നതിന് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളില്‍ കമന്റേറ്ററായി തിളങ്ങാന്‍ രവി ശാസ്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. കളിക്കാരനെന്നതിലുപരി നവതലമുറ രവി ശാസ്ത്രിയെ കൂടുതല്‍ അടുത്തറിയുന്നതും കമന്റേറ്റര്‍ എന്ന നിലയ്ക്കാണ്. ഇന്ത്യ വമ്പന്‍ നേട്ടങ്ങള്‍ എത്തിപ്പിടിച്ചപ്പോഴെല്ലാം മൈക്കിന് പിന്നിലെ ശബ്ദമാകാന്‍ രവി ശാസ്ത്രിക്ക് കഴിഞ്ഞു.

2011ലെ ലോകകപ്പില്‍ എംഎസ് ധോണി സിക്‌സറടിച്ച് ഇന്ത്യയെ ജേതാക്കളാക്കുമ്പോഴും 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീശാന്ത് ക്യാച്ചെടുക്കുമ്പോഴും രവി ശാസ്ത്രി കമന്റേറ്ററായി. 2007ലെ ലോകകപ്പില്‍ യുവരാജ് സിങ് ഓരോവറില്‍ ആറ് സിക്‌സറടിക്കുമ്പോഴും രവി ശാസ്ത്രിയായിരുന്നു മൈക്കുമായി ഉണ്ടായിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായാണ് ശാസ്ത്രിക്ക് ഇതിന് അവസരം തെളിഞ്ഞതെന്ന് അന്ന് കമന്ററി ബോക്‌സിലെ സഹപ്രവര്‍ത്തകനായിരുന്ന ഡേവിഡ് ലോയ്ഡ് വെളിപ്പെടുത്തി.

Also Read: ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍

സ്‌കൈ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ പങ്കെടുക്കവെയാണ് ഡേവിഡ് ലോയ്ഡ് അന്നത്തെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. സാധാരണയായി കമന്റേറ്റര്‍മാര്‍ ഊഴമിട്ടാണ് മൈക്ക് കൈമാറുന്നത്. യുവരാജ് സിങ്ങിന്റെ ബാറ്റിങ്ങിനിടയില്‍ തനിക്കായിരുന്നു ജോലി. പിന്നിലിരിക്കുകയായിരുന്ന രവി ശാസ്ത്രിയോട് ഇന്നിങ്‌സ് അവസാനം വരെ ഇരിക്കാന്‍ താന്‍ പറയുകയായിരുന്നു. ഇതിന് പിന്നാലെ യുവരാജിന്റെ റെക്കോര്‍ഡ് പ്രകടനം വന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രി ഗംഭീരമായാണ് യുവരാജിന്റെ ഇന്നിങ്‌സ് പകര്‍ത്തിയതെന്ന് ലോയ്ഡ് പറഞ്ഞു. സ്റ്റ്യുവര്‍ട്ട് ബ്രോഡിനെ യുവരാജ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പറത്തിവിട്ടു. ബാറ്റുകൊണ്ട് ചെറിയ രീതിയിലൊരു ഫ്‌ളിക്കിങ് മാത്രമാണ് യുവരാജ് നടത്തിയത്. തകര്‍പ്പന്‍ ബാറ്റിങ് ആയിരുന്നു അതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലായിരുന്നു യുവരാജിന്റെ പ്രകടനം. 12 പന്തില്‍ നിന്നും അര്‍ധശതകം നേടിയ യുവിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ മത്സരത്തില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

Also Read: രോഹിത്തിനും ഗെയ്‌ലിനും കഴിയില്ല; വിരാട് കോലിയുടെ സ്ഥിരതയുടെ രഹസ്യത്തെക്കുറിച്ച് ഗംഭീര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്