പോർട്ട് എലിസബത്ത്: വാണ്ടറേഴ്സിൽ നടന്ന നാലാം ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ആരാധകൻ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കൻ ബോർഡിന് താരം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. മത്സരത്തിൽ 12ാമനായിരുന്ന താഹിർ കളിക്കളത്തിൽ വെള്ളം നൽകാനായി ഇറങ്ങിയ ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
താഹിറും ചില കാണികളുും തമ്മിൽ തർക്കിക്കുന്നതിൻെറ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ആരാധകനാണ് തനിക്കെതിരെ വംശീയമായും വാക്കാലും അധിക്ഷേപം നടത്തിയതെന്ന് താരം നൽകിയ പരാതിയിൽ പറയുന്നു.
എെസിസി നിയമപ്രകാരം താരങ്ങൾക്കെതിരെ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് ആജീവനാന്തമായി വിലക്കുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ശക്തമായ നടപടി എടുക്കുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.
താഹിറും ചില കാണികളുും തമ്മിൽ തർക്കിക്കുന്നതിൻെറ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ആരാധകനാണ് തനിക്കെതിരെ വംശീയമായും വാക്കാലും അധിക്ഷേപം നടത്തിയതെന്ന് താരം നൽകിയ പരാതിയിൽ പറയുന്നു.
എെസിസി നിയമപ്രകാരം താരങ്ങൾക്കെതിരെ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് ആജീവനാന്തമായി വിലക്കുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ശക്തമായ നടപടി എടുക്കുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.