സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിവസം ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 622 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ചേതേശ്വർ പൂജാരക്ക് പുറമെ യുവതാരം ഋഷഭ് പന്തും സെഞ്ച്വറി നേടി. 193 റൺസിൽ പുറത്തായ പൂജാരക്ക് വെറും 7 റൺസ് അകലെ വെച്ചാണ് ഡബിൾ സെഞ്ച്വറി നഷ്ടമായത്. 189 പന്തിൽ നിന്ന് 159 റൺസെടുത്ത പന്ത് മിന്നുന്ന ബാറ്റിങ് പ്രകടനമാണ് രണ്ടാം ദിനം കാഴ്ച വെച്ചത്. 42 റൺസെടുത്ത ഹനുമ വിഹാരി പൂജാരക്ക് മികച്ച പിന്തുണ നൽകി. രവീന്ദ്ര ജഡേജയും ഇന്ത്യക്കായി അർധശതകം നേടി. ജഡേജ 114 പന്തിൽ നിന്ന് 81 റൺസ് നേടി.
ഈ സീരീസിൽ പൂജാര മൂന്നാം സെഞ്ച്വറിയാണ് നേടിയത്. 199 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. മൂന്നാം ടെസ്റ്റിൽ അർധശതകം നേടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മായങ്ക് അഗർവാൾ 77 റൺസെടുത്തിരുന്നു.
രണ്ടാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസെടുത്തിട്ടുണ്ട്.
ഈ സീരീസിൽ പൂജാര മൂന്നാം സെഞ്ച്വറിയാണ് നേടിയത്. 199 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. മൂന്നാം ടെസ്റ്റിൽ അർധശതകം നേടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മായങ്ക് അഗർവാൾ 77 റൺസെടുത്തിരുന്നു.
രണ്ടാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസെടുത്തിട്ടുണ്ട്.