ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ പരമ്പരക്കായുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നായകൻ വിരാട് കോഹ‍്‍ലി ടീമിൽ തിരിച്ചെത്തും. ന്യൂസിലൻറ് പര്യടനത്തിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഉപനായകൻ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കും. ന്യൂസിലൻറ് പര്യടനത്തിൽ ഇന്ത്യയെ നയിച്ചത് രോഹിതാണ്. ലോകകപ്പിന് മുമ്പായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര പരമ്പരയാണിത്. ലോകകപ്പ് ടീമിലേക്കുള്ള താരങ്ങൾക്കായുള്ള അവസാന അവസരം കൂടിയായിരിക്കും ഇത്. മുഹമ്മദ് ഷമിയായിരിക്കും വിശ്രമം അനുവദിക്കപ്പെടുന്ന മറ്റൊരു താരം. ഓസ്ട്രേലിയയിലും ന്യൂസിലൻറിലും ഷമി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
ബുംറക്കും ഭുവനേശ്വർ കുമാറിനും പുറമെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പേസറാണ് ഷമി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ ടീമിൽ ഏറ്റവും പുരോഗതി ഉണ്ടായി ക്രിക്കറ്റർ ഷമിയാണെന്ന് പരിശീലകൻ രവി ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെയാണ്: ശിഖർ ധവാൻ, വിരാട് കോഹ‍്‍ലി, കെ.എൽ.രാഹുൽ, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്ക്, ഋഷഭ് പന്ത്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.
രണ്ട് ട്വൻറി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുക.
ബുംറക്കും ഭുവനേശ്വർ കുമാറിനും പുറമെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പേസറാണ് ഷമി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ ടീമിൽ ഏറ്റവും പുരോഗതി ഉണ്ടായി ക്രിക്കറ്റർ ഷമിയാണെന്ന് പരിശീലകൻ രവി ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെയാണ്: ശിഖർ ധവാൻ, വിരാട് കോഹ‍്‍ലി, കെ.എൽ.രാഹുൽ, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്ക്, ഋഷഭ് പന്ത്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.
രണ്ട് ട്വൻറി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുക.