കഴിഞ്ഞ കുറച്ച് നാളുകളായി ഉജ്ജ്വല ഫോമിൽ കളിക്കുന്ന താരമാണ് ഇന്ത്യൻ ദീപക് ഹൂഡ. ഇക്കഴിഞ്ഞ അയർലൻഡ് പര്യടനത്തിൽ പ്ലേയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട ഹൂഡ, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ വിരാട് കോഹ്ലിയടക്കമുള്ള സീനിയർ താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഹൂഡക്ക് പ്ലേയിംഗ് ഇലവനിലെ തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ടി20 ക്രിക്കറ്റിൽ സ്വപ്ന ഫോമിലൂടെ കടന്നു പോകുന്നതിനിടെയാണ് ഹൂഡ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായത്. രണ്ടാം ടി20യിൽ ഹൂഡ ടീമിലില്ലെന്ന വാർത്ത അതു കൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശ സമ്മാനിച്ചു. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും ഏറെ ഞെട്ടൽ സമ്മാനിക്കുന്നതായിരുന്നു ഇക്കാര്യം. ഇത്ര മികച്ച ഫോമിലുള്ള സമയത്ത് ഹൂഡ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായത് തീർത്തും ദൗർഭാഗ്യകരമാണെന്നാണ് ഇർഫാൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രതികരണത്തിന് പിന്തുണയുമായി ട്വീറ്റിന് താഴെ ആരാധകർ അണിനിരക്കുകയും ചെയ്തു.
2022 സീസൺ ഐപിഎല്ലിൽ ഉജ്ജ്വല ഫോമിൽ കളിച്ച ഹൂഡ അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി കളിക്കാനെത്തി 29 പന്തിൽ 47 റൺസ് നേടിയിരുന്നു. രണ്ടാം ടി20യിലും മിന്നിയ താരം 57 പന്തിൽ 104 റൺസാണ് ഈ മത്സരത്തിൽ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഹൂഡക്ക് സ്വന്തമായി.
ഐറിഷ് പര്യടനത്തിൽ മിന്നിയ ഹൂഡ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തന്റെ മികച്ച ഫോം തുടർന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റിംഗിനെത്തിയ അദ്ദേഹം 17 പന്തിൽ 3 ബൗണ്ടറികളുടേയും, 2 സിക്സറുകളുടേയും സഹായത്തോടെ 33 റൺസാണ് നേടിയത്. ഇത്തരത്തിൽ റെഡ് ഹോട്ട് ഫോമിൽ നിൽക്കവെയാണ് ഹൂഡ ഇപ്പോൾ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരിക്കുന്നത്. ഇർഫാൻ പത്താൻ വിശേഷിപ്പിച്ചത് പോലെ നിർഭാഗ്യകരം തന്നെയാണ് ഇത്.
അതേ സമയം പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളോടെയിറങ്ങിയ ടീം ഇന്ത്യ രണ്ടാം ടി20യിൽ 49 റൺസിന്റെ ഉജ്ജ്വല ജയം സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 170/8 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഇംഗ്ലണ്ടിന്റെ മറുപടി 121 റൺസിൽ ഒതുങ്ങി. ബാറ്റിംഗിൽ 46 റൺസെടുത്ത രവീന്ദ്ര ജഡേജ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ബോളിംഗിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ടീമിന്റെ താരം.
2022 സീസൺ ഐപിഎല്ലിൽ ഉജ്ജ്വല ഫോമിൽ കളിച്ച ഹൂഡ അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി കളിക്കാനെത്തി 29 പന്തിൽ 47 റൺസ് നേടിയിരുന്നു. രണ്ടാം ടി20യിലും മിന്നിയ താരം 57 പന്തിൽ 104 റൺസാണ് ഈ മത്സരത്തിൽ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഹൂഡക്ക് സ്വന്തമായി.
ഐറിഷ് പര്യടനത്തിൽ മിന്നിയ ഹൂഡ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തന്റെ മികച്ച ഫോം തുടർന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റിംഗിനെത്തിയ അദ്ദേഹം 17 പന്തിൽ 3 ബൗണ്ടറികളുടേയും, 2 സിക്സറുകളുടേയും സഹായത്തോടെ 33 റൺസാണ് നേടിയത്. ഇത്തരത്തിൽ റെഡ് ഹോട്ട് ഫോമിൽ നിൽക്കവെയാണ് ഹൂഡ ഇപ്പോൾ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരിക്കുന്നത്. ഇർഫാൻ പത്താൻ വിശേഷിപ്പിച്ചത് പോലെ നിർഭാഗ്യകരം തന്നെയാണ് ഇത്.
അതേ സമയം പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളോടെയിറങ്ങിയ ടീം ഇന്ത്യ രണ്ടാം ടി20യിൽ 49 റൺസിന്റെ ഉജ്ജ്വല ജയം സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 170/8 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഇംഗ്ലണ്ടിന്റെ മറുപടി 121 റൺസിൽ ഒതുങ്ങി. ബാറ്റിംഗിൽ 46 റൺസെടുത്ത രവീന്ദ്ര ജഡേജ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ബോളിംഗിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ടീമിന്റെ താരം.