ബേ ഓവൽ: പ്രായമേറുന്തോറും വീര്യം കൂടുകയാണെന്ന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഓരോ മത്സരത്തിലും തെളിയിക്കുന്നുണ്ട്. വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ധോണി ന്യൂസിലൻറിനെതിരായ രണ്ടാം ഏകദിനത്തിൽ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ വിക്കറ്റിന് പിന്നിൽ മഹീന്ദ്രജാലം കൂടി നടത്തിയാണ് ധോണി ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. കേദാർ ജാദവ് എറിഞ്ഞ 18ാം ഓവറിലായിരുന്നു ധോണിയുടെ മിന്നലിലും വേഗത്തിലുള്ള സ്റ്റംപിങ് ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ചത്. കേദാർ ജാദവിൻെറ പന്ത് ക്രീസിന് തൊട്ടടുത്ത് നിന്ന് തന്നെ പ്രതിരോധിക്കാനുള്ള റോസ് ടെയ്ലറുടെ ശ്രമം. കണ്ണടച്ച് തുറക്കും മുമ്പ് ധോണി സ്റ്റംപിളക്കി.
ചാഹലും ധോണിയും വിക്കറ്റിനായി അപ്പീൽ ചെയ്തു. അമ്പയർ സംശയത്തോടെ റീപ്ലേ പരിശോധിച്ചു. ഒരു സെക്കൻറ് നേരത്തേക്ക് ടെയ്ലറുടെ കാൽ ക്രീസിൽ നിന്ന് ഉയർന്നിരുന്നു. ഈ സെക്കൻറിലാണ് ധോണി മിന്നലിനെ പോലും തോൽപ്പിക്കുന്ന വേഗത്തിൽ സ്റ്റംപിളക്കിയത്. വിക്കറ്റാണെന്ന് ബോധ്യപ്പെട്ട അമ്പയർ വിരലുയർത്തി. അമ്പരപ്പോടെ ടെയ്ലർക്ക് പുറത്തേക്ക് മടങ്ങേണ്ടി വന്നു.
ചാഹലും ധോണിയും വിക്കറ്റിനായി അപ്പീൽ ചെയ്തു. അമ്പയർ സംശയത്തോടെ റീപ്ലേ പരിശോധിച്ചു. ഒരു സെക്കൻറ് നേരത്തേക്ക് ടെയ്ലറുടെ കാൽ ക്രീസിൽ നിന്ന് ഉയർന്നിരുന്നു. ഈ സെക്കൻറിലാണ് ധോണി മിന്നലിനെ പോലും തോൽപ്പിക്കുന്ന വേഗത്തിൽ സ്റ്റംപിളക്കിയത്. വിക്കറ്റാണെന്ന് ബോധ്യപ്പെട്ട അമ്പയർ വിരലുയർത്തി. അമ്പരപ്പോടെ ടെയ്ലർക്ക് പുറത്തേക്ക് മടങ്ങേണ്ടി വന്നു.