തിരുവനന്തപുരം: ഇന്ത്യൻ പിച്ചുകൾ പൊതുവെ റണ്ണൊഴുകുന്ന പിച്ചുകളാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം അത് ശരിവെക്കുന്നതായിരുന്നു. എന്നാൽ ഇതാ പരമ്പരയിലെ അവസാന മത്സരത്തിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം.
ആദ്യ ഏകദിനമാണ് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോവുന്നത്. അതിനാൽ തന്നെ പിച്ചിൻെറ സ്വഭാവം എന്തെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ ആവില്ല. എന്നാൽ തിരുവനന്തപുരത്ത് റണ്ണൊഴുകുമെന്ന് തന്നെയാണ് സൂചന.
"ബാറ്റ്സ്മാൻമാർക്ക് മികച്ച സ്ട്രോക്ക് പ്ലേ നടത്താൻ സാധിക്കുന്ന തരത്തിലുള്ള പിച്ച് തന്നെയാണ് തിരുവനന്തപുരത്ത് ഒരുക്കിയിട്ടുള്ളത്. ഒരു ഇന്നിങ്സിൽ മുന്നൂറിലധികം റൺസ് എന്തായാലും ഇവിടെ പ്രതീക്ഷിക്കാം," മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും തിരുവനന്തപുരം ഏകദിനത്തിൻെറ ജനറൽ കൺവീനറുമായ ജയേഷ് ജോർജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തിരുവനന്തപുരത്ത് ചെറിയ മഴയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ വർഷത്തെ ഇന്ത്യ - ന്യൂസിലൻറ് മത്സരത്തിൽ ഇത് സംഭവിച്ചിരുന്നു. എന്നാൽ മത്സരത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന അറിയിപ്പ്.
ആദ്യ ഏകദിനമാണ് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോവുന്നത്. അതിനാൽ തന്നെ പിച്ചിൻെറ സ്വഭാവം എന്തെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ ആവില്ല. എന്നാൽ തിരുവനന്തപുരത്ത് റണ്ണൊഴുകുമെന്ന് തന്നെയാണ് സൂചന.
"ബാറ്റ്സ്മാൻമാർക്ക് മികച്ച സ്ട്രോക്ക് പ്ലേ നടത്താൻ സാധിക്കുന്ന തരത്തിലുള്ള പിച്ച് തന്നെയാണ് തിരുവനന്തപുരത്ത് ഒരുക്കിയിട്ടുള്ളത്. ഒരു ഇന്നിങ്സിൽ മുന്നൂറിലധികം റൺസ് എന്തായാലും ഇവിടെ പ്രതീക്ഷിക്കാം," മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും തിരുവനന്തപുരം ഏകദിനത്തിൻെറ ജനറൽ കൺവീനറുമായ ജയേഷ് ജോർജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തിരുവനന്തപുരത്ത് ചെറിയ മഴയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ വർഷത്തെ ഇന്ത്യ - ന്യൂസിലൻറ് മത്സരത്തിൽ ഇത് സംഭവിച്ചിരുന്നു. എന്നാൽ മത്സരത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന അറിയിപ്പ്.