ബേ ഓവൽ: ന്യൂസിലൻറിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം. 90 റൺസിനാണ് ഇന്ത്യ കിവീസിനെ തകർത്തത്. ബാറ്റിങിലും ബോളിങിലും ഒരു പോലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ചത്. ഇന്ത്യയുടെ 325 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻറ് 40.2 ഓവറിൽ 234 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ന്യൂസിലൻറ് ബാറ്റിങ് നിരയെ തകർത്തത്. ചാഹലും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഷമിയും കേദാർ ജാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്ത ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തു. അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയും കേദാർ ജാദവും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ജാദവ് 10 പന്തിൽ 22 റൺസും ധോണി 33 പന്തിൽ 48 റൺസെടുത്തു.
ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും അർധശതകങ്ങൾ നേടി. രോഹിത് ശര്‍മ്മ 62 പന്തിലും ശിഖര്‍ ധവാന് 53 പന്തിലുമാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ധവാന് 67 പന്തില്‍ 66 റണ്‍സും രോഹിത് 96 പന്തില്‍ 87 റണ്‍സും നേടിയാണ് പുറത്തായത്. കോഹ്ലി 43 റൺസും അമ്പാട്ടി റായിഡു 47 റൺസും നേടി.
നേരത്ത ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തു. അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയും കേദാർ ജാദവും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ജാദവ് 10 പന്തിൽ 22 റൺസും ധോണി 33 പന്തിൽ 48 റൺസെടുത്തു.
ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും അർധശതകങ്ങൾ നേടി. രോഹിത് ശര്‍മ്മ 62 പന്തിലും ശിഖര്‍ ധവാന് 53 പന്തിലുമാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ധവാന് 67 പന്തില്‍ 66 റണ്‍സും രോഹിത് 96 പന്തില്‍ 87 റണ്‍സും നേടിയാണ് പുറത്തായത്. കോഹ്ലി 43 റൺസും അമ്പാട്ടി റായിഡു 47 റൺസും നേടി.