ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ടീമുകളും ഒരെണ്ണത്തിൽ വീതം ജയിച്ചതിനാൽ ഫലത്തിൽ ഇന്നത്തെ പോരാട്ടം ഒരു ഫൈനലാണ്. മുംബൈയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ 2 റൺസിന് വിജയിച്ചപ്പോൾ, പൂനെയിൽ നടന്ന രണ്ടാം ടി20യിൽ 16 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. ഇന്നും മികച്ച പോരാട്ടം തന്നെ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്രതീക്ഷിക്കാം. അതേ സമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ താരത്തിനാകും പുറത്തേക്ക് പോകേണ്ടി വരുക. ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ടോപ് ഓർഡർ
ഇഷാൻ കിഷനും, ശുഭ്മാൻ ഗില്ലും ചേർന്നായിരുന്നു പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇതിൽ ആദ്യ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽ പരാജയമായി. ശുഭ്മാൻ ഗില്ലാകട്ടെ രണ്ട് കളികളിലും നിരാശപ്പെടുത്തി. കഴിഞ്ഞ കളിയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഇഷാൻ കിഷൻ ഇന്നും ടീമിലെ തന്റെ സ്ഥാനം നിലനിർത്തിയേക്കുമെന്നാണ് സൂചന. എന്നാൽ ശുഭ്മാൻ ഗിൽ പുറത്തായേക്കും. പകരം റുതുരാജ് ഗെയിക്ക്വാദാകും ഇലവനിലെത്തുക. സൂര്യകുമാർ യാദവ് മൂന്നാം നമ്പരിൽ കളിക്കുമെന്നും കരുതപ്പെടുന്നു.
മധ്യനിര
കഴിഞ്ഞ മത്സരത്തിൽ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ത്രിപാതി മൂന്നാം ടി20യിലും ഇന്ത്യൻ ടീമിലെ സ്ഥാനം നിലനിർത്തിയേക്കും. നാലാം നമ്പരിലാകും താരം കളിക്കുക. നായകൻ ഹാർദിക് പാണ്ഡ്യയും, ദീപക് ഹൂഡയും പിന്നാലെ ബാറ്റിംഗിനെത്തും. ഉജ്ജ്വല ഫോമിലുള്ള അക്സർ പട്ടേലാകും ഏഴാം നമ്പരിൽ കളിക്കുക. കഴിഞ്ഞ കളിയിൽ വെടിക്കെട്ട് അർധ സെഞ്ചുറി നേടി ടീമിന് വിജയപ്രതീക്ഷകൾ സമ്മാനിച്ചിരുന്ന അക്സർ പട്ടേലിന് മികച്ച ഫോം തുടരാനായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.
ബോളർമാർ
കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ ഇന്ത്യയുടെ പേസ് ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. ശിവം മാവിയും, അർഷ്ദീപ് സിംഗും, ഉമ്രാൻ മാലിക്കും അണിനിരന്ന പേസ് പട റണ്ണൊഴുക്ക് തടയുന്നതിലും പരാജയപ്പെട്ടു. എന്നാൽ ഇങ്ങനെയാണെങ്കിലും മൂന്നാം ടി20യിലും ഇന്ത്യ ഇതേ പേസർമാരുമായി തുടരാനാണ് സാധ്യത. സ്പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹലും കളിച്ചേക്കും.
ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാതി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.
Read Latest Sports News and Malayalam Newsundefined
ടോപ് ഓർഡർ
ഇഷാൻ കിഷനും, ശുഭ്മാൻ ഗില്ലും ചേർന്നായിരുന്നു പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇതിൽ ആദ്യ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽ പരാജയമായി. ശുഭ്മാൻ ഗില്ലാകട്ടെ രണ്ട് കളികളിലും നിരാശപ്പെടുത്തി. കഴിഞ്ഞ കളിയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഇഷാൻ കിഷൻ ഇന്നും ടീമിലെ തന്റെ സ്ഥാനം നിലനിർത്തിയേക്കുമെന്നാണ് സൂചന. എന്നാൽ ശുഭ്മാൻ ഗിൽ പുറത്തായേക്കും. പകരം റുതുരാജ് ഗെയിക്ക്വാദാകും ഇലവനിലെത്തുക. സൂര്യകുമാർ യാദവ് മൂന്നാം നമ്പരിൽ കളിക്കുമെന്നും കരുതപ്പെടുന്നു.
മധ്യനിര
കഴിഞ്ഞ മത്സരത്തിൽ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ത്രിപാതി മൂന്നാം ടി20യിലും ഇന്ത്യൻ ടീമിലെ സ്ഥാനം നിലനിർത്തിയേക്കും. നാലാം നമ്പരിലാകും താരം കളിക്കുക. നായകൻ ഹാർദിക് പാണ്ഡ്യയും, ദീപക് ഹൂഡയും പിന്നാലെ ബാറ്റിംഗിനെത്തും. ഉജ്ജ്വല ഫോമിലുള്ള അക്സർ പട്ടേലാകും ഏഴാം നമ്പരിൽ കളിക്കുക. കഴിഞ്ഞ കളിയിൽ വെടിക്കെട്ട് അർധ സെഞ്ചുറി നേടി ടീമിന് വിജയപ്രതീക്ഷകൾ സമ്മാനിച്ചിരുന്ന അക്സർ പട്ടേലിന് മികച്ച ഫോം തുടരാനായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.
ബോളർമാർ
കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ ഇന്ത്യയുടെ പേസ് ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. ശിവം മാവിയും, അർഷ്ദീപ് സിംഗും, ഉമ്രാൻ മാലിക്കും അണിനിരന്ന പേസ് പട റണ്ണൊഴുക്ക് തടയുന്നതിലും പരാജയപ്പെട്ടു. എന്നാൽ ഇങ്ങനെയാണെങ്കിലും മൂന്നാം ടി20യിലും ഇന്ത്യ ഇതേ പേസർമാരുമായി തുടരാനാണ് സാധ്യത. സ്പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹലും കളിച്ചേക്കും.
ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാതി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.
Read Latest Sports News and Malayalam Newsundefined